ഹൈറിച്ച് തട്ടിപ്പ്; കമ്പനിയുടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു


കൊച്ചി: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കോടികള്‍ തട്ടിച്ചകേസില്‍ ഹൈറിച്ച് ഉടമകളുടെ ആസ്തി ഇ.ഡി മരവിപ്പിച്ചു. കമ്പനി ഉടമകളുടെ 260 കോടി രൂപയിലേറെ വരുന്ന സ്വത്തുക്കളാണ് ഇ.ഡി മരവിപ്പിച്ചത്. അന്വേഷണ ഭാഗമായി ഇ.ഡി കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി

70 ലക്ഷം രൂപയുടെ കറന്‍സികള്‍, 15 കോടിയുടെ വസ്തുവകകള്‍, നാല് കാറുകള്‍ എന്നിവ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇ.ഡി കമ്പനിയുടെ പലയിടങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകള്‍, കമ്പനിയുടമകളുടെ കുടുംബാംഗങ്ങള്‍, കമ്പനി പ്രെമോട്ടര്‍മാര്‍ എന്നിവരുടെ അക്കൗണ്ടിലെ 32 കോടിയോളം രൂപ മരവിപ്പിച്ചത്.

ഹൈറിച്ച് കമ്പനി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലെ അംഗത്വ ഫീസിനത്തില്‍ മാത്രം 1157 കോടി രൂപ തട്ടിയെന്നും ഇതില്‍ 250 കോടിയോളം രൂപ കമ്പനി പ്രമോട്ടര്‍മാരായ കെ.ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ തട്ടിയെന്നുമാണ് ഇ.ഡി ആരോപിക്കുന്നത്. കൂടാതെ ഇവര്‍ക്കെതിരെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. അന്വേഷണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചത്.

TAGS ; | | |
SUMMARY : Highrich ; 260 crore assets of company owners have been frozen by ED


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!