ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടിസം ബാധിച്ച മകളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ബനശങ്കരിയിലെ സുബ്രഹ്മണ്യപുരയിൽ വ്യാഴാഴ്ചയാണ് സംഭവം. മൂന്ന് വയസുകാരി പ്രീതികയാണ് മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയായ രമ്യയെ (34) പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിക്ക് ഓട്ടിസം ബാധിച്ചതിനാൽ രമ്യ കഴിഞ്ഞ രണ്ട് വർഷങ്ങളായി വിഷാദത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് രമ്യ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

പ്രീതിക മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം രമ്യ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രി അധികൃതർ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ കഴുത്തു ജനിച്ചു കൊന്നതിന്റെ പാടുകൾ കണ്ട ആശുപത്രിയിലെ ഡോക്ടർമാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി രമ്യയെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്താകുന്നത്.

മകൾക്ക് ഓട്ടിസം ബാധിച്ചതിനാൽ രമ്യക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇത് കാരണം യുവതിയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കുകളുണ്ടായിരുന്നു. ഇതെല്ലാമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് വെങ്കിട്ടേഷ് നിലവിൽ നോർവേയിലാണ്.

TAGS: | |
SUMMARY: Women for killing her autistic daughter

No tags for this post.
Leave a comment
error: Content is protected !!