പ്രജ്വൽ രേവണ്ണയുടെ സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഹാസൻ സ്വദേശികളായ ചേതൻ, ഇയാളുടെ ഭാര്യാസഹോദരൻ എന്നിവരാണ് പിടിയിലായത്. പ്രജ്വലിന്റെ സഹോദരൻ സൂരജ് രേവണ്ണയെയാണ് ഇവർ ബ്ലാക്ക്മേയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചത്.
സൂരജ്, സുഹൃത്ത് ശിവകുമാർ എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയായ ചേതൻ ആദ്യം ശിവകുമാറുമായി സൗഹൃദം സ്ഥാപിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ജോലി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചേതനെ, ശിവകുമാർ സൂരജിന് പരിചയപ്പെടുത്തിയിരുന്നു. എന്നാൽ പ്രജ്വൽ ഇതിനിടെ അറസ്റ്റിലായതോടെ സൂരജ് ചേതന്റെ ഫോൺ കോളുകൾ സ്വീകരിക്കാതായി. ഇതോടെ ചേതൻ സൂരജിന് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. സൂരജിനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താതിരിക്കാൻ അഞ്ച് കോടി രൂപ നൽകണമെന്നും, തൻ്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലൈംഗികാതിക്രമം ആരോപിച്ച് പോലീസിൽ പരാതി നൽകുമെന്നുമായിരുന്നു ഭീഷണി.
ഇതോടെ സൂരജ് പോലീസിനെ സമീപിക്കുകയായിരുന്നു. ആദ്യം പരാതി നൽകാൻ ഹോളനരസിപുര ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും നിരസിച്ചെന്ന് സൂരജ് ആരോപിച്ചു. തുടർന്ന് ബെംഗളൂരുവിലെ ഡിജി ഓഫീസിലെത്തി പരാതി നൽകി. കുറ്റം ചെയ്തവർ ആരായാലും നിയമത്തിൻ്റെ മുന്നിൽ നിൽക്കേണ്ടിവരുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിനെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
TAGS: KARNATAKA| SOORAJ REVANNA
SUMMARY: Two arrested for blackmailing sooraj revanna



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.