കുടകിൽ രണ്ടുകാട്ടാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി

ബെംഗളൂരു : കുടകിലെ സ്വകാര്യ എസ്റ്റേറ്റിന് സമീപത്തായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുകാട്ടാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തി. വിരാജ്‌പേട്ട് അമ്മതിക്ക് സമീപം ഹച്ചിനാട് ഗ്രാമത്തിലെ ഒണ്ടിയങ്ങാടിയിൽ തടാകത്തിലെ ചെളിയിൽ മുങ്ങിയാണ് ഒരുകാട്ടാന ചരിഞ്ഞത്. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്നുപോയതാണെന്നാണ് നിഗമനം. ചെരിഞ്ഞ കൊമ്പനാനയ്ക്ക് ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു.
മറ്റൊന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗോണിക്കുപ്പ അർവതൊക്കുലുവിലെ കാപ്പിത്തോട്ടത്തിലാണ് മറ്റൊരാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഏകദേശം 10 വയസ്സുള്ള കാട്ടാനയാണ് ചരിഞ്ഞത്. ഡിസിഎഫ് ജഗനാഥ് സംഭവസ്ഥലം സന്ദർശിച്ചു. വൈദ്യുതിത്തൂണിൽനിന്ന് ഷോക്കേറ്റാണ് മരണമെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയാഴ്ച കുടക് വിരാജ്‌പേട്ട് കെടമുല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ പഴങ്കാലയില്‍ നിർമാണത്തിലുള്ള കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞിരുന്നു.
TAGS : KODAGU | MADIKKERI | ELEPHANT
SUMMARY : Two elephants found dead in Kodagu



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.