പാരിസ് ഒളിമ്പിക്സ്; ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനവുമായി മനു ഭാകര്‍ ഫൈനലില്‍

പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ മനു ഭാകര്‍ ഫൈനലില്‍. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് യോഗ്യതാ റൗണ്ടിൽ മൂന്നാംസ്ഥാനത്തോടെ താരം ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകൾക്കൊടുവിൽ 27 ഇന്നർ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനൽ നേട്ടം ഉറപ്പാക്കിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് മനു ഭാകർ. ഷൂട്ടിങ്ങിൽ 12 വർഷത്തെ മെഡൽ വരൾച്ച പാരീസിൽ അവസാനിപ്പിക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം റിഥം സാങ്വാന് ഫൈനലിന് യോഗ്യത നേടാനായില്ല. 573 പോയന്റുമായി 15-ാം സ്ഥാനത്താണ് റിഥത്തിന് ഫിനിഷ് ചെയ്യാനായത്. നിലവിൽ ലോക മൂന്നാം നമ്പറായ റിഥം സാങ്വാൻ 2022 ലോകചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ താരമാണ്.
ഇതിനിടെ ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈന നേടി. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക് വെള്ളിയും കസാക്കിസ്ഥാൻ വെങ്കലവും നേടി. ജർമ്മനിയെ മറികടന്നു ഖസാക്കിസ്ഥാൻ താരങ്ങള്‍ ആയ അലക്‌സാന്ദ്രയും സത്പയെവ് ഇസ്‌ലാമും വെങ്കല മെഡലും സ്വന്തമാക്കിയത്
രണ്ടാം സ്വർണവും ചൈന തന്നെയാണ് നേടിയത്. വനിതകളുടെ സിൻക്രണൈസ്ഡ് ഡൈവിലാണ് രണ്ടാം സ്വർണം. അമേരിക്ക വെള്ളിയും ബ്രിട്ടൻ വെങ്കലവും നേടി. ഹോങ് യുറ്റിംഗ്, ഷെങ് ലിയാഹോ സഖ്യം ആണ് ചൈനക്ക് ആദ്യ സ്വർണം സമ്മാനിച്ചത്.
TAGS: OLYMPICS | MANU BHAKER
SUMMARY: First medal hope for India as Manu Bhaker qualifies for final in Women's 10 Metre pistol



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.