റോഡിലെ കുഴികൾ; പരാതി നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: റോഡിലെ കുഴികൾ സംബന്ധിച്ചുള്ള പരാതികൾ നൽകാൻ പുതിയ ആപ്പ് പുറത്തിറക്കി ബിബിഎംപി. റോഡ് അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനുമായാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തസ്ഹർ ഗിരിനാഥ് പറഞ്ഞു.
ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ.ശിവകുമാർ റോഡ് പോട്ട് ഹോൾ അറ്റൻഷൻ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. നിലവിൽ ബെംഗളൂരു റോഡിലെ കുഴികളിൽ 96 ശതമാനവും നികത്തിയതായി ശിവകുമാർ പറഞ്ഞു.
ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ബിബിഎംപി പരിധിയിലെ 16,202 റോഡുകളിൽ കുഴികൾ കണ്ടെത്തി. ഇതിൽ 15,686 (96 ശതമാനം) കുഴികൾ നികത്തിയിട്ടുണ്ടെന്നും അതിൽ 516 എണ്ണം ഇനിയും നന്നാക്കാനുണ്ടെന്നും ശിവകുമാർ പറഞ്ഞു. ബെംഗളുരുവിൽ ഏകദേശം 12,878 കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്.1,344.84 കിലോമീറ്റർ ആർട്ടീരിയൽ, സബ് ആർട്ടീരിയൽ റോഡുകളും 11,533.16 കിലോമീറ്റർ സോണൽ റോഡുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. ബെസ്കോം കേബിളുകൾ, ജലവിതരണ, ഡ്രെയിനേജ് പൈപ്പുകൾ, ഗെയിൽ ഗ്യാസ് ലൈനുകൾ, കെപിടിസിഎൽ ഉയർന്ന ശേഷിയുള്ള കേബിളുകൾ, ഒഎഫ്സി കേബിളുകൾ എന്നിവ സ്ഥാപിക്കുന്നത് കാരണം ഈ റോഡുകൾക്ക് പലപ്പോഴും കേടുപാടുകൾ സംഭവിക്കുന്നു.
ഇതാണ് പതിവായി കുഴികൾ രൂപപ്പെടുന്നതിന് കാരണമാകുന്നത്. കുഴികൾ തിരിച്ചറിയുന്നതിനും നന്നാക്കുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും സുതാര്യമാക്കുന്നതിനാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | POTHOLES
SUMMARY: Road Pothole Attention': Bengaluru gets a new app for reporting potholes



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.