ഉരുൾ എടുത്ത നാടിന്‍റെ ഉയർത്തെഴുന്നേൽപ്പിന് എഐകെഎംസിസി ബെംഗളൂരു 55 ലക്ഷം രൂപയും ഒരു ഏക്കർ ഭൂമിയും നൽകി

ബെംഗളൂരു: ഒറ്റരാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവിലെയും കുടകിലെയും വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് മൂന്ന് ആഴ്ച നടത്തിയ ക്രൗഡ് ഫണ്ടിംഗില്‍ ലഭിച്ച 55,00,000 (അമ്പത്തിയഞ്ച് ലക്ഷം) രൂപയും കാസറഗോഡ് സ്വദേശിയും ബെംഗളൂരു കെഎംസിസിയുടെ അഭ്യുദയകാംക്ഷിയുമായ നിസാര്‍ പാദൂര്‍ നല്‍കിയ ഒരു ഏക്കര്‍ ഭൂമിയുടെ രേഖയും മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റിക്ക് കൈമാറി.
50 ലക്ഷം രൂപയുടെ ചെക്കും സ്ഥലത്തിന്റെ ആധാരവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടി സാഹിബും ചേര്‍ന്ന് ഏറ്റുവാങ്ങി 5 ലക്ഷം രൂപ ഇന്ന് വൈകിട്ട് കൈമാറും. പ്രസിഡന്റ് ടി ഉസ്മാന്‍, ജനറല്‍ സെക്രട്ടറി എം കെ നൗഷാദ്, ഡോ. അമീറലി, നാസര്‍ നീലസന്ദ്ര, വി കെ നാസര്‍, അബ്ദുള്ള മാവള്ളി, മുഹമ്മദ് മട്ടന്നൂര്‍, റസാഖ് എം കെ, ഹനീഫ് കല്ലക്കന്‍, ഷഫീഖ് മാവള്ളി, സഈദ് മജസ്റ്റിക്ക്, അഷ്‌റഫ് കലാസിപാളയം, ആപ്പി റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
TAGS : AIKMCC | WAYANAD LANDSLIDE | RELIEF WORKS
SUMMARY: AIKMCC Bengaluru has given Rs 55 lakh and one acre of land for the Wayand victims



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.