വയനാട്ടിലെ ഉരുൾപൊട്ടൽ; അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി

ബെംഗളൂരു: വയനാട് ജില്ലയിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അത്ഭുതകരമായി രക്ഷപ്പെട്ട് ഗുണ്ടൽപേട്ട് സ്വദേശി. ജ്യേഷ്ഠൻ്റെ മരണ ചടങ്ങിൽ പങ്കെടുക്കാൻ ചൂരൽമലയിൽ എത്തിയ ഗുണ്ടൽപേട്ട് താലൂക്കിലെ ത്രയംബകപുര സ്വദേശി സ്വാമി ഷെട്ടിയാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വാമി ചൂരൽമലയിലുണ്ടായിരുന്നു.
പാലം തകർന്ന് വീടുകളിൽ വെള്ളം കയറി. തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒമ്പത് മാസമായ ഗർഭിണിയും, ഭർത്താവും തന്റെ കൺമുന്നിൽ നിന്ന് ഒഴുകിപ്പോയി. ഒരു കമ്പിയിൽ മുറുകെപ്പിടിച്ചാണ് സ്വയം രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
തൻ്റെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും സ്വാമി ഷെട്ടി പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ കാലിന് പരുക്കേറ്റു. എന്നാൽ മകളെയും പേരക്കുട്ടിയെയും രക്ഷിക്കാൻ തനിക്ക് കഴിഞ്ഞെന്ന് സ്വാമി പറഞ്ഞു. അപകടത്തിനു ശേഷം നെഞ്ചിൽ വേദന അനുഭവപ്പെട്ടിരുന്നു. പക്ഷേ സ്കാനുകൾ എല്ലാം ശരിയാണെന്ന് സ്വാമി പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ എട്ടുപേരായിരുന്നു സ്വാമിയുടെ വീട്ടിലുണ്ടായിരുന്നത്. സ്വാമി താമസിച്ചിരുന്ന സ്ഥലത്ത് ആകെ 10-12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകൾ പോലും തകർന്നു. കെട്ടിടത്തിന്റെ കമ്പികൾ കൈയിൽ കിട്ടിയതോടെ ഇതിന്റെ ബലത്തിലാണ് പിടിച്ചുനിന്നത്. പിറ്റേന്ന് രാവിലെ ചുറ്റിലും മൃതദേഹങ്ങളാണ് കാണാൻ സാധിച്ചതെന്നും സ്വാമി പറഞ്ഞു. നിലവിൽ വയനാട് ദുരന്തത്തിൽ 300ലധികം പേരാണ് മരിച്ചത്. 300ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
TAGS: KARNATAKA | LANDSLIDE
SUMMARY: Gundlupet man survives Wayanad landslide, saves daughter and grandson



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.