പത്ത് മാസത്തെ വേതനമായ 1,05,500 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി ബെംഗളൂരുവില്‍ നിന്നുള്ള തൊഴിലാളി

ബെംഗളൂരു : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി ബെംഗളൂരുവില്‍ നിന്നുള്ള തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയും. രാമമൂര്‍ത്തി നഗറിനടുത്തുള്ള കല്‍പ്പള്ളി വൈദ്യുത ശ്മശാനത്തില്‍ കഴിഞ്ഞ 36 വര്‍ഷമായി താല്ക്കാലിക ജോലി ചെയ്തു വരുന്ന കുട്ടി എന്നറിയപ്പെടുന്ന ആന്റണി സ്വാമിയാണ് അദ്ദേഹത്തിന്റെ പത്ത് മാസത്തെ വേതനം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.
ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം എത്തി 1,05,500,/-(ഒരു ലക്ഷത്തി അയ്യായിരത്തി അഞ്ഞുറ്) രൂപയുടെ ചെക്ക് നോര്‍ക്ക വികസന ഓഫിസര്‍ റീസ രഞ്ജിത്തിന് കൈമാറി. കെപിസിസി വക്താവും കെ.എന്‍.എസ്.എസ് ബോര്‍ഡ് ഡയറക്ടറുമായ ബി. ജയപ്രകാശും, കേരള സമാജം ദൂരവാണി നഗര്‍ ഉദയനഗര്‍ സോണ്‍ സെക്രട്ടറിയും കാരുണ്യ ബെംഗളൂരു ചാരിറ്റബില്‍ ട്രസ്റ്റിന്റെ ട്രസ്റ്റി മെമ്പറുമായ വിശ്വനാഥന്‍ എന്നിവരും പങ്കെടുത്തു.
കോളേജ് വിദ്യാര്‍ഥികളായ ഭാനുപ്രിയ. എ, സിന്ധു. എ, സബീന.എ, ധനുഷ്.എ, ഭാര്യ ശാന്തി.എ എന്നിവരടങ്ങുന്നതാണ് ആന്റണി സ്വാമിയുടെ കുടുംബം. വയനാടിന്റെ വേദന ടി.വി. ദൃശ്യങ്ങളിലൂടെ അറിഞ്ഞ ആന്റണി സ്വാമി ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരുടെ സങ്കടങ്ങള്‍ക്കൊപ്പം ചേരുന്നുവെന്നും പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ 080-25585090, 9483275823 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
TAGS : BENGALURU | CMDRF | WAYANAD LANDSLIDE
SUMMARY : Wayanad rehabilitation. Bengaluru labour donated his 10 months salary to cmrdf



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.