സ്ത്രീധനപീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹകാർ നഗർ സ്വദേശി മാനസയാണ് (24) മരിച്ചത്. സ്ത്രീധനപീഡനം കാരണം യുവതി സ്വയം ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മാനസയുടെ ഭർത്താവ് കോലാർ തൂരണ്ടഹള്ളി സ്വദേശി ഉല്ലാസ് ഗൗഡയ്ക്കെതിരെയും ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.
ഒരു വർഷം മുമ്പാണ് മാനസയും ഉല്ലാസും വിവാഹിതരായത്. സ്ത്രീധനത്തിൻ്റെ പേരിൽ ഉല്ലാസ് ഗൗഡയുടെ കുടുംബാംഗങ്ങൾ മാനസയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇരു കുടുംബങ്ങളും ചേർന്ന് രണ്ട് മൂന്ന് തവണ ഒത്തുതീർപ്പ് ചർച്ചകളും ആലോചനകളും നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. യുവതിയിൽ നിന്ന് കൂടുതൽ പണം വേണമെന്നായിരുന്നു ഉല്ലാസിന്റെയും കുടുംബത്തിന്റെയും ആവശ്യം.
എന്നാൽ പണം നൽകാതായതോടെ ഉല്ലാസ്, മാനസയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് വിവാഹമോചനവുമായി മുന്നോട്ടുപോകാൻ മാനസയ്ക്ക് വക്കീൽ മുഖേന നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം മാനസ ഉല്ലാസിന്റെ വീട്ടിലേക്ക് പോകുകയും, ഇവിടെ വെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മാനസയുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. താൻ കാരണം ഭർത്താവ് ഉല്ലാസിൻ്റെ കുടുംബം കഷ്ടപ്പെടുന്നു. ഇക്കാരണത്താലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | CRIME
SUMMARY: Woman ends life over dowry harassment inside husband home



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.