വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീയിട്ട് യുവാവ്

ബെംഗളൂരു: പോലീസ് അപമാര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് വിധാൻ സൗധയ്ക്ക് മുമ്പിൽ സ്കൂട്ടറിന് തീകൊളുത്തി യുവാവ്. യശ്വന്ത്‌പുരിൽ താമസിക്കുന്ന ചിത്രദുർഗ ചല്ലക്കരെ സ്വദേശി പൃഥ്വിരാജ് (27) ആണ് തന്റെ സ്വന്തം സ്കൂട്ടറിന് തീവെച്ചത്. തന്നോടും അമ്മയോടും പോലീസ് അപമര്യാദയായി പെരുമാറിയെന്നാണ് ഇയാളുടെ ആരോപണം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് സംഭവം. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു. രാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ജൂലൈ 2 ന് രാജ് ശിവമോഗയിൽ ട്രെക്കിംഗിന് പോയ രാജ് തിരിച്ചെത്താതിരുന്നതോടെ ഇയാളുടെ അമ്മ ചല്ലക്കരെ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ, പരാതി കൃത്യമായി പരിഗണിക്കാതെ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ തിരികെ പറഞ്ഞയച്ചു. രാജ് തിരിച്ചെത്തി ഇക്കാര്യം അറിഞ്ഞപ്പോൾ പോലീസിനെ കണ്ട് കാര്യം തിരക്കാൻ ശ്രമിച്ചെങ്കിലും, പോലീസ് തന്നെ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് രാജ് ആരോപിച്ചു.
പോലീസിന്റെ പ്രവൃത്തിയെ മറ്റുള്ളവർക്ക് മുമ്പിൽ തുറന്നുകാട്ടാനാണ് പ്രതിഷേധത്തിന്റെ ഭാഗമായി താൻ സ്കൂട്ടറിന് തീവച്ചതെന്ന് രാജ് പറഞ്ഞു. സംഭവത്തിൽ ബിഎൻഎസ് വകുപ്പുകൾ പ്രകാരം വിധാൻ സൗധ പോലീസ് കേസെടുത്തു.
Kumar, a resident of Challakere, set fire to his own vehicle infront of Vidhana Soudha, in #Bengaluru, on August 14, 2024.
The act was done as a mark of protest, after the Challakere police refused to register his mother's complaint.
📹: @photomurali1 pic.twitter.com/eUCkVKVscy
— The Hindu-Bengaluru (@THBengaluru) August 14, 2024
TAGS: BENGALURU | FIRE
SUMMARY: Chitradurga man torches his scooter opposite to Vidhana Soudha in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.