ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലില്‍ തടി കഷ്ണം കണ്ടെത്തി; അര്‍ജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്

ബെംഗളൂരു: ഷിരൂരില്‍ ഈശ്വർ മാല്‍പെയുടെ തിരച്ചിലില്‍ തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്. സി പി 4 ന് തൊട്ട് താഴെ നിന്നാണ് മരത്തടി ലഭിച്ചത് എന്ന് ഈശ്വർ മാല്‍പെ പറഞ്ഞു. ഇതേസ്ഥലത്ത് ഇനിയും മര തടികള്‍ കിടക്കുന്നുണ്ടെന്നും മാല്‍പെ പറഞ്ഞു.
അതേസമയം, ഇന്നത്തെ ദിവസം അര്‍ജുന്റെ സഹോദരി അഞ്ജവും ഇവിടേക്ക് എത്തിയിട്ടുണ്ട്. അര്‍ജുന്‍ അവസാനമായി ഉണ്ടായിരുന്ന സ്ഥലത്ത് എത്തണമെന്ന് ആഗ്രഹിച്ചു വന്നതാണെന്നും, ഇവിടെ നില്‍ക്കുമ്പോൾ അവന്‍ കൂടെയുള്ളത് പോലെ തോന്നുന്നുണ്ടെന്നും അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു. കുടുംബമൊന്നാകെ ഇവിടെയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയുണ്ട് എന്നും അഞ്ജു പ്രതികരിച്ചു.
അതേസമയം, ഷിരൂരില്‍ ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തിരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. 8 മണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. ഈശ്വർ മാല്‍പെ പുഴയില്‍ ഇറങ്ങി പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച പോയിന്റ് നാലിലാണ് ഈശ്വർ മാല്‍പെ പരിശോധന നടത്തുന്നത്. ജില്ലാ പോലീസ് മേധാവി പുഴയില്‍ ഇറങ്ങി പരിശോധിക്കാൻ അനുമതി നല്‍കിയതിനെ തുടർന്നാണ് ഈശ്വർ മാല്‍പെ തിരച്ചിലിന് ഇറങ്ങിയത്.
TAGS : ESWAR MALPE | ARJUN RESCUE
SUMMARY : Ishwar Malpe's search found the piece of wood; Manaf confirms Arjun's lorry



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.