ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് 16 കോടിയുടെ ക്രമക്കേട്


ബെംഗളൂരു: ബെംഗളൂരുവിലെ ഗ്രാമപഞ്ചായത്തുകളിൽ ലോകായുക്ത നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 16 കോടിയിലധികം രൂപയുടെ വസ്തുനികുതിയിലും കുടിശ്ശികയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. ദസനപുര, അടകമാരനഹള്ളി ഗ്രാമപഞ്ചായത്തുകളിലാണ് ഓഗസ്റ്റ് ആദ്യവാരം ലോകായുക്ത ജസ്റ്റിസ് ബി. എസ്.പാട്ടീലിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.

2023-24 ലെ വസ്തുനികുതി ഇനത്തിൽ 17.95 കോടി രൂപയാണ് പഞ്ചായത്തുകളിലേക്ക് ഇനിയും ലഭിക്കാനുള്ളത്. ഇതിൽ ദസനപുര പഞ്ചായത്തിൽ 1.47 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തതെന്ന് ലോകായുക്ത റിപ്പോർട്ട് വ്യക്തമാക്കി. ബാക്കി 16.50 കോടി രൂപ ഇതുവരെ പിരിച്ചെടുത്തിട്ടില്ല. 2024-25ൽ 8.22 ലക്ഷം രൂപയായിരുന്നു നികുതി വരുമാനം.

2023 ഏപ്രിൽ മുതൽ പഞ്ചായത്ത്‌ ഡെവലപ്പ്മെന്റ് ഓഫിസർ (പിഡിഒ) ഉൾപ്പെടെയുള്ള ദസനപുര ഉദ്യോഗസ്ഥർ ക്യാഷ് രജിസ്റ്ററിലോ മറ്റ് രേഖകളിലോ ഒപ്പിട്ടിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. പിഡിഒയുടെ മേശയിൽ ഒപ്പിടാത്ത ചെക്കുകൾ കണ്ടെത്തിയെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.

പിഡിഒയുടെ ഭാര്യാസഹോദരൻ്റേതെന്ന് ആരോപിക്കപ്പെടുന്ന 11 ലക്ഷം രൂപയുടെ ഖരമാലിന്യ സംസ്‌കരണ യൂണിറ്റും സമാനമായി നികുതി അടച്ചില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ ഒക്‌ടോബർ 15നകം മറുപടി നൽകാൻ പഞ്ചായത്ത്‌ ഓഫിസർമാരോട് ലോകായുക്ത ഉത്തരവിട്ടിട്ടുണ്ട്.

TAGS: |
SUMMARY: Lokayukta raids gram panchayats in Bengaluru, Rs 16-crore tax shortfall


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!