പിജിയിൽ വെച്ച് യുവതിയുടെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പിജിയിൽ വെച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. 1200 പേജുള്ള കുറ്റപത്രമാണ് പോലീസ് നൽകിയത്. ജൂലൈ 23നാണ് കൊലപാതകം നടന്നത്. കോറമംഗല പോലീസ് സ്റ്റേഷനിൽ ബിഎൻഎസ് പ്രകാരം രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ ആദ്യ കുറ്റപത്രമാണിത്.
കോറമംഗല വെങ്കട്ടറെഡ്ഡി ലേഔട്ടിലെ ഭാർഗവി സ്റ്റേയിംഗ് ഹോമിൽ താമസിച്ചിരുന്ന ബീഹാർ സ്വദേശിനി കൃതിയാണ് മരിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിൽ പ്രതിയായ അഭിഷേകിനെ പോലീസ് പിടികൂടിയിരുന്നു.
പിജിയുടെ മൂന്നാം നിലയിലേക്ക് കടന്നുകയറിയ പ്രതി യുവതിയെ മുറിയിൽ നിന്നും വലിച്ചിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കുകയും പലതവണ കുത്തിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു.ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രതി അഭിഷേകിന്റെ പെൺസുഹൃത്ത് കൃതിയുടെ റൂം മേറ്റാണ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങളിൽ കൃതി ഇടപെട്ടതാണ് അഭിഷേകിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതക ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതി ഭോപ്പാലിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കുറ്റപത്രത്തിൽ 85 സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
TAGS: BENGALURU | MURDER
SUMMARY: Koramangala PG inmate murder case: Police submit 1,200-page chargesheet



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.