കേരളസമാജം ബാംഗ്ലൂർ ഈസ്റ്റ് സോൺ ഓണാഘോഷം 6 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ ഈസ്റ്റ് സോണ്‍ ഓണാഘോഷം ”ഓണക്കാഴ്ചകള്‍ 2024” ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്‌റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കേരള ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപികുമാര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. സോണ്‍ ചെയര്‍മാന്‍ വിനു ജി. അധ്യക്ഷത വഹിക്കും. കര്‍ണാടക ഊര്‍ജ്ജ മന്ത്രി കെ ജെ ജോര്‍ജ് മുഖ്യാതിഥിയാകും.
പി സി മോഹന്‍ എം പി, ഡീന്‍ കുര്യാക്കോസ് എം പി, ബൈരാതി ബസവരാജ് എം എല്‍ എ, ഐവാന്‍ ഡിസൂസ എം എല്‍ സി, നന്ദിഷ് റെഡി എക്‌സ് എം എല്‍ എ, കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡി കെ മോഹന്‍ ബാബു, ട്രൈലൈഫ് ഹോസ്പിറ്റല്‍ ഡയരക്ടര്‍മാരായ ഡോ ഷഫീഖ്, ഡോ പ്രശാന്ത്, റിതി ജ്യൂവല്ലറി സി ഇ ഓ ബാലു, ലുലു ഗ്രൂപ്പ് റീജിനല്‍ ഡയരക്ടര്‍ കെ കെ ശരീഫ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ ട്രൈലൈഫ് ഹോസ്പിറ്റല്‍ സംഭാവന ചെയ്ത ആംബുലന്‍സ് പുറത്തിറക്കും. സാന്ത്വന ഭാവനം പദ്ധതിയുടെ ഭാഗമായി പണി കഴിപ്പിച്ച 18 -മത്തെ വീടിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ നിര്‍വഹിക്കും. കേരളസമാജം ഈസ്റ്റ് സോണ്‍ ഫിനാന്‍സ് കണ്‍വീനര്‍ വിവേക് ആണ് വീട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
കുടുംബംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികള്‍, ചെണ്ടമേളം,പുലികളി, ഓണസദ്യ, പ്രശസ്ത ഗായകന്‍ സുമേഷ് അയിരൂരും ഫ്ളവേഴ്‌സ് ടോപ് സിങ്ങര്‍ ശ്രീഹരിയും ദേവ നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, എന്നിവ നടക്കുമെന്ന് സോണ്‍ കണ്‍വീനര്‍ രാജീവും ആഘോഷക്കമ്മറ്റി കണ്‍വീനര്‍ സലി കുമാറും അറിയിച്ചു.
TAGS : ONAM-2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.