പരിപാടിയിലേക്ക് ക്ഷണിച്ചത് ജില്ലാ കളക്ടര്‍; മുൻകൂര്‍ ജാമ്യഹര്‍ജി നല്‍കി പിപി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബു മരിച്ച കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യഹർജി നല്‍കി. തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ദിവ്യ ജാമ്യ ഹർജി നല്‍കിയത്. തന്റെ സംസാരം സദുദ്ദേശപരമാണെന്നാണ് ദിവ്യ ജാമ്യഹർജിയില്‍ ചൂണ്ടിക്കാട്ടിയത്.
പരിപാടിയിലേക്ക് താൻ ക്ഷണിക്കാതെ പങ്കെടുത്തതല്ല എന്നാണ് ജാമ്യഹർജിയില്‍ ദിവ്യ പറയുന്നത്. കണ്ണൂർ ജില്ല കളക്ടർ അരുണ്‍ കെ വിജയൻ ക്ഷണിച്ചിട്ടാണ് താൻ ചടങ്ങില്‍ എത്തിയത്. പ്രസംഗിക്കാൻ ക്ഷണിച്ചതും കളക്ടർ തന്നെയായിരുന്നു. പ്രസംഗം ഏതെങ്കിലും വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നില്ല. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം. അന്വേഷണത്തില്‍ നിന്നും ഒളിച്ചോടില്ല. അറസ്റ്റ് തടഞ്ഞ് മുൻകൂർ ജാമ്യഹർജി നല്‍കണമെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു.
ദിവ്യ ചടങ്ങിന് എത്തുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍, ഇങ്ങനെയൊക്കെ പെരുമാറാനാണന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു നേരത്തെ ജില്ലാ കളക്ടർ പ്രതികരിച്ചിരുന്നത്. നവീന്റെ മരണത്തില്‍ കളക്ടർക്കും പങ്കുണ്ടെന്ന വിമർശനം ശക്തമാണ്. കളക്ടർ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ദിവ്യ എത്തിയതെന്നും വിമർശനങ്ങള്‍ ഉയരുന്നുണ്ട്.
TAGS : PP DIVYA | BAIL APPLICATION
SUMMARY : District Collector invited to the event; PP Divya filed anticipatory bail petition



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.