നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയായി


ബെംഗളൂരു: നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. മെട്രോ റെയിൽവേ സേഫ്റ്റി (സതേൺ സർക്കിൾ) കമ്മീഷണർ എ. എം. ചൗധരി, ഡെപ്യൂട്ടി നിതീഷ് കുമാർ രഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ചയാണ് ലൈനിൽ പരിശോധന നടന്നത്.

ബിഎംആർസിഎൽ സിവിൽ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രാക്ഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പീനിയ ഇൻഡസ്‌ട്രിക്കും നാഗസാന്ദ്രയ്ക്കും ഇടയിലുള്ള മെട്രോ ട്രെയിൻ സർവീസ് പൂർണമായും നിർത്തിവെച്ചായിരുന്നു പരിശോധന നടത്തിയത്.

രണ്ട് ദിവസത്തേക്കാണ് (ഒക്ടോബർ 3, 4) ആദ്യം പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാൻ സാധിച്ചതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ലൈനിൻ്റെ വാണിജ്യ പ്രവർത്തനത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സിഎംആർഎസ് സോപാധിക അനുമതി നൽകുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

25 കിലോമീറ്റർ വേഗതയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം കഴിഞ്ഞമാസം നടത്തിയിരുന്നു. സുരക്ഷ പരിശോധന സംബന്ധിച്ച് ബിഎംആർസിഎൽ ഓഗസ്റ്റ് ഏഴിന് സിഎംആർഎസിനെ ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് സിഎംആർഎസ് പദ്ധതികളുടെ രേഖകൾ ഉൾപ്പെടെ പരിശോധനയ്ക്കായി വാങ്ങിയിരുന്നു. ഒക്ടോബർ മാസത്തോടെ റൂട്ട് പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS: |
SUMMARY: Safety imspection at nagasandra madawara metro route completed

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!