ബെംഗളൂരുവിൽ ആദ്യമായി ആറ് മാസം പ്രായമുള്ള 600 ഗ്രാമിൽ താഴെ ഭാരവുമുള്ള ഇരട്ടക്കുട്ടികൾ ജനിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി 600 ഗ്രാമില്‍ താഴെ ഭാരവും 23 ആഴ്‌ച (6 മാസം) പ്രായവുമുളള ഇരട്ടക്കുട്ടികള്‍ ജനിച്ചു. 550 ഗ്രാമും 540 ഗ്രാമും തൂക്കമുളള കുട്ടികളാണ് ബെംഗളൂരുവിലെ ആസ്‌റ്റര്‍ വുമണ്‍ ആന്‍റ് ചില്‍ഡ്രൻ ആശുപത്രിയിൽ ജനിച്ചത്. സമീപകാലത്ത് ഇത്ര വെല്ലുവിളി നിറഞ്ഞ ഒരു കേസ് ഉണ്ടായിട്ടില്ല എന്ന് ലീഡ് പീഡിയാട്രിക്‌സ് കൺസൾട്ടൻ്റായ ശ്രീനിവാസ മൂർത്തി പറഞ്ഞു.
തുമകുരുവിൽ നിന്നുള്ള കര്‍ഷകരായ ദമ്പതികള്‍ക്കാണ് കുട്ടികൾ ജനിച്ചത്. യുവതിയുടെ സെർവിക്‌സ് (ഗര്‍ഭപാത്രത്തിന്‍റെ താഴത്തെ ഭാഗം) ചുരുങ്ങുന്നതിനാൽ ഗര്‍ഭകാലം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 17ാം ആഴ്‌ചയില്‍ കുട്ടികളെ പുറത്തെടുക്കേണ്ടിവരുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ 23 ആഴ്‌ചകള്‍ക്ക് ശേഷമാണ് കുട്ടികൾ ജനിച്ചത്. വിദഗ്‌ധ ഡോക്‌ടർമാരുടെ പ്രത്യേക മെഡിക്കൽ സംഘമാണ് അമ്മയെയും ഇരട്ടക്കുട്ടികളെയും പരിചരിക്കുന്നത്.
നിലവിൽ ശിശുക്കളുടെ വെൻ്റിലേറ്ററുകൾ, ഇൻകുബേറ്ററുകൾ, കാർഡിയാക് മോണിറ്ററുകൾ എന്നിവ ഉപയോഗിച്ച് ഈ കുട്ടികളുടെ ചികിത്സ ഉറപ്പാക്കുമെന്ന് എന്ന് ഡോക്‌ടര്‍ പറഞ്ഞു. അടുത്ത മൂന്ന് മുതല്‍ നാല് മാസം വരെ കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിലായിരിക്കും.
In a first, #Bengaluru doctors save 23-week-old twins weighing just 500 grams eachhttps://t.co/vKperQvwBU
— Hindustan Times (@htTweets) November 9, 2024
TAGS: BENGALURU | MEDICAL MIRACLE
SUMMARY: First-ever recorded lowest birth weight premature twins delivered successfully at Bengaluru hospital



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.