ഇരുമ്പയിര് കടത്തുകേസില്‍ ശിക്ഷ; സതീഷ്‌കൃഷ്ണ സെയിൽ ഹൈക്കോടതിയില്‍


ബെംഗളൂരു : ഇരുമ്പയിര് കടത്തുകേസിൽ കോടതി തടവുശിക്ഷ വിധിച്ചതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി കാർവാർ എം.എൽ.എ. സതീഷ്‌കൃഷ്ണ സെയിൽ. ബെംഗളൂരു പ്രത്യേകകോടതിയുടെ വിധി തടഞ്ഞുവെക്കാനുള്ള ഇടക്കാല ഉത്തരവിടണമെന്നും ജാമ്യമനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. ഹർജി പരിഗണിച്ച കോടതി കേസന്വേഷിച്ച സി.ബി.ഐ.ക്ക് നോട്ടീസയച്ചു. ഹർജി വാദംകേൾക്കാൻ 13-ലേക്ക് മാറ്റി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.

ആറുകേസുകളിലായി ഏഴുവർഷംവീതം തടവിനാണ് സതീഷ്‌കൃഷ്ണ സെയിലിനെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി കഴിഞ്ഞമാസം 26-ന് ശിക്ഷിച്ചത്. ശിക്ഷയെത്തുടർന്ന്, ഭരണഘടനയുടെ ആർട്ടിക്കിൾ 190(3) പ്രകാരം രണ്ട് വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചതിനാൽ സതീഷ് കൃഷ്ണ സെയിലിൻ്റെ എംഎൽഎ സ്ഥാനവും റദ്ദാക്കപ്പെട്ടു.

ശ്രീ മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നകമ്പനിയുടെ മാനേജിങ് ഡയറക്ടറായ സതീഷിനെക്കൂടാതെ പോർട്ട് ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന മഹേഷ് ജെ. ബിലിയെ, വിവിധ ഖനന കമ്പനികളുടെ ഉടമകളായ ചേതൻ ഷാ, കെ.വി. നാഗരാജ്, കെ.വി.എൻ. ഗോവിന്ദരാജ്, കെ. മഹേഷ് കുമാർ, പ്രേംചന്ദ് ഗാർഗ് എന്നിവരായിരുന്നു പ്രതികൾ. ഇവരും ശിക്ഷാവിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

2009-10 -ല്‍ ഉത്തര കന്നഡ ജില്ലയിലെ ബെളകെരെ തുറമുഖത്ത് വനംവകുപ്പ് പിടിച്ചിട്ട അഞ്ച് ലക്ഷം മെട്രിക് ടൺ ഇരുമ്പയിരിൽ 1.29 ലക്ഷം മെട്രിക് ടൺ ഇരുമ്പയിര് പ്രതികൾ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് സി.ബി.ഐ. കണ്ടെത്തിയത്.

TAGS :
SUMMARY : Punishment in iron ore smuggling case; Satish krishna SaIl moves to High Court

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!