കർണാടക സംസ്കാരത്തെ ഉൾക്കൊള്ളുന്ന, കന്നഡ ഭാഷയെ സ്നേഹിക്കുന്ന മലയാളി സമൂഹത്തെ അഭിനന്ദിക്കണം- പ്രദീപ് രോഘഡേ

ബെംഗളൂരു: കര്‍ണാടക സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന കന്നഡ ഭാഷയെ സ്നേഹിക്കുന്ന മലയാളി സമൂഹത്തെ അഭിനന്ദിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് രോഘഡേ. തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍ കന്നഡ രാജോത്സവവും, കേരളപ്പിറവിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1956 നവംബര്‍ ഒന്നിന് കര്‍ണാടക സംസ്ഥാനം ഉടലെടുത്തെങ്കിലും ഈ സംസ്ഥാനത്തെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതിന്നുവേണ്ടി നിരവധി നവോത്ഥാന നായകര്‍ പ്രയത്‌നിച്ചിട്ടുണ്ട്. മുഖ്യമായും ഡോ. രാജകുമാറിന്റെ നേതൃത്വത്തില്‍ കന്നഡ നിര്‍ബന്ധമായും സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ഗോക്കോക്ക് ചെലുവലി മൂവ്‌മെന്റും അതുകൂടത്തെ മറ്റു കമ്മറ്റികളും ചേര്‍ന്ന് എടുത്ത തീരുമാനങ്ങളാണ് ഇന്ന് കര്‍ണാടക ഈ നിലയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലേക്ക് മറ്റു ഏത് സംസ്ഥാനക്കാര്‍ എത്തിയാലും അവരെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരമാണ് കന്നഡ ജനതയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരള പിറവി ദിനത്തെ കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ പ്രഭാഷണം നടത്തി. ഇന്നത്തെ കേരളം ഈ നിലയില്‍ എത്തിയത് നിരവധി പോരാട്ടങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പെറ്റമ്മയെന്നോ പോറ്റമ്മയെന്നോ വേര്‍തിരുവുകളില്ലാത്ത വിധം അലിഞ്ഞു ചേര്‍ന്നു പോയ ഒരു സാംസ്‌കാരിക ഭൂമികയാണ് മലയാളിക്ക് കന്നഡ നാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പി. മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ആര്‍. വി. ആചാരി, ബി.എസ്. ഉണ്ണികൃഷ്ണന്‍, കെ. ആര്‍. കിഷോര്‍, ആര്‍.വി. പിള്ള, കല്പന പ്രദീപ്, എന്നിവര്‍ സംസാരിച്ചു പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
TAGS : THIPPASANDRA FRIENDS ASSOCIATION,



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.