യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ മരണം; ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് മുൻ പോലീസ് കമ്മീഷണർ

ബെംഗളൂരു: യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ബൊലേറോയുടെ സുരക്ഷ വർധിപ്പിക്കാൻ ആനന്ദ് മഹീന്ദ്രയോട് അഭ്യർത്ഥനയുമായി മുൻ പോലീസ് കമ്മീഷണർ. നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടു.
മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് കഴിഞ്ഞ ദിവസം മഹീന്ദ്ര ബൊലേറോ മറിഞ്ഞ് കൊല്ലപ്പെട്ടത്. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ചൊവ്വാഴ്ച വൈകിട്ട് 4.20-ഓടെ വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ബൊലേറോ ഓടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബൊലേറോ വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഭാസ്‌കർ റാവു ആവശ്യപ്പെട്ടു. ഉയർന്ന വേഗതയുള്ള വലിയ വാഹനങ്ങളെ അകമ്പടി സേവിക്കാൻ മഹീന്ദ്ര ബൊലേറോകൾ പോലീസ് ഉപയോഗിക്കുന്നുണ്ടെന്നും ഇത് സുരക്ഷാ പ്രശ്‍നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും റാവു പറഞ്ഞു. പോലീസുകാരുടെ അപകടമരണങ്ങൾ തടയുന്നതിന് മഹീന്ദ്ര ബൊലേറോയുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തണമെന്നും ഭാസ്‍കർ റാവു ആനന്ദ് മഹീന്ദ്രയോട് ആവശ്യപ്പെട്ടു.
TAGS: KARNATAKA | DEATH
SUMMARY: Former police chief request to increase safety features in Bolero



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.