മലബാര്‍ മുസ്ലിം അസോസിയേഷന്‍ ട്രഷറര്‍ സി.എം. മുഹമ്മദ് ഹാജി അന്തരിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ (എം.എം.എ) ട്രഷററും ബെംഗളൂരുവിലെ പ്രമുഖ വ്യാപാരിയുമായിരുന്ന സി.എം. മുഹമ്മദ് ഹാജി (84) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. എം.എം.എ സ്ഥാപക നേതാവും ആദ്യ പ്രസിഡണ്ടുമായിരുന്ന പരേതനായ ടി.എം. അബ്ദുറഹ്‌മാന്‍ ഹാജിയുടെയും ഫാത്വിമയുടെയും മകനാണ്. കണ്ണൂര്‍ എടക്കാട്, കാഞ്ഞങ്ങാട് ചെറിയ മേലാട്ട് പുതിയ പുരയില്‍ കുടുംബാംഗമാണ്. ബെംഗളൂരു ശാന്തിനഗറിലാണ് താമസം.
എം.എം.എ മുന്‍ ട്രഷററും തന്റെ മൂത്ത സഹോദരനുമായ സി.എം. അലി ഹാജിയുടെ വിയോഗത്തിന് ശേഷം 35 വര്‍ഷത്തിലധികമായി അദ്ദേഹം മലബാര്‍ മുസ്ലിം അസോസിയേഷന്റെ ട്രഷററായി പ്രവര്‍ത്തിച്ചു വരികയാണ്. സി.എം.ഖാദര്‍, ഡോ. സി.എം. അഹ്‌മദ് പാഷ, സി.എം. ഹാഷിം, സി.എം റഷീദ്, സി. എം കരീം, സി.എം മറിയം, സി.എം. നബീസ തുടങ്ങിയവര്‍ മറ്റു സഹോദരങ്ങളാണ്.
ശരീഫബിയാണ് ഭാര്യ. മക്കള്‍: തസ്ലീം മുഹമ്മദ്, തന്‍വീര്‍ മുഹമ്മദ്, തമീം മുഹമ്മദ്, ഫാത്വിമ, സാജിദ, ഡോ. ശഹീദ. മരുമക്കള്‍: സി.പി. മുഹമ്മദ് ബഷീര്‍ ( ഉമര്‍ ബീഡി), ഡോ. സയ്യിദ് ജാഫര്‍, പരേതനായ ഡോ. പൂയ മുസഫര്‍, റുഖിയ തസ്ലീം, ശഹര്‍ബാന്‍ തന്‍വീര്‍, നിശിദ തമീം.
മൃതദേഹം കോഴിക്കോട് നിന്ന് രാത്രി 8 മണിക്ക് മുമ്പായി ബെംഗളൂരുവിലെ വീട്ടിലെത്തിക്കും. തുടന്ന് ബിലാല്‍ മസ്ജിദിലെ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ശാന്തിനഗര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.
TAGS : OBITUARY



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.