ഓൺലൈൻ നിക്ഷേപ തട്ടിപ്പ്; എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ പത്ത് പേർ അറസ്റ്റിൽ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന നിക്ഷേപ തട്ടിപ്പുകാരാണ് പിടിയിലായതെന്ന് നോർത്ത് ഡിവിഷൻ സൈബർ ക്രൈം പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ താമസിക്കുന്ന ശ്രീനിവാസ റെഡ്ഡി (43), ആകാശ് ജി.എം. (27), പ്രകാശ് (43), സുനിൽകുമാർ (43), സായ് പ്രജ്വൽ (38), രവിശങ്കർ (24), മധുസൂദൻ റെഡ്ഡി (41), സുരേഷ് വി (43), കിഷോർ കുമാർ (29), ഒബുൾ റെഡ്ഡി (29) എന്നിവരാണ് പിടിയിലായത്.
സംഘത്തലവൻ ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ചുള്ള തൊഴിൽരഹിതരായ ചെറുപ്പക്കാരെ ഉൾപെടുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വർക്ക് ഫ്രം ഹോം ജോലികൾ വാഗ്ദാനം ചെയ്യുകയും കമ്മീഷൻ അടിസ്ഥാനത്തിൽ തട്ടിപ്പ് നടത്താനുമാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള തൊഴിൽരഹിതരെ സംഘം നിയമിച്ചിരുന്നത്. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ സംഘം പ്രവർത്തിക്കുന്നതായാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികളിൽ നിന്ന് 51 മൊബൈൽ ഫോണുകൾ, 480 സിം കാർഡുകൾ, 330 ബാങ്ക് അക്കൗണ്ടുകൾ, ക്യുആർ കോഡുകൾ, എന്നിവ കണ്ടെടുത്തു. വിവിധ ബാങ്കുകളുടെ 30 ഡെബിറ്റ് കാർഡുകളും, ലാപ്‌ടോപ്പുകളും പിടികൂടിയിട്ടുണ്ട്. ഒരു അക്കൗണ്ടിലേക്ക് ഒരു കോടി രൂപയുടെ ഓരോ ഇടപാടിനും അറസ്റ്റിലായവർക്ക് 40,000 രൂപ കമ്മീഷൻ സംഘത്തലവൻ വാഗ്ദാനം ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Bengaluru North Division CEN police bust online investment racket, arrest 10 people



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.