ബെംഗളൂരു ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും


ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതം സുഗമമാക്കാൻ പദ്ധതിയിട്ടിട്ടുള്ള ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും. പദ്ധതിയുടെ വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ നീളുന്നതാണ് ഇരട്ട തുരങ്കപാത. 16.6 കിലോമീറ്റർ ദൂരത്തിന് 330 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്.

പദ്ധതി പൂർത്തിയായ ശേഷം ടോൾ നിരക്കുകളിൽ മാറ്റമുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. 2030 – 2031 സാമ്പത്തിക വർഷം വരെ ടോൾ പിരിവ് തുടർന്നേക്കും. എന്നാൽ ടോൾ നിരക്ക് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജങ്ഷനുമായി ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ഇടനാഴിയും കെആർ പുരത്തെ മൈസൂർ റോഡുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ ഇടനാഴിയും ഉൾപെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ഇതുവരെ ബിബിഎംപി പദ്ധതിക്കായി 14.2 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

ടണൽ റോഡിൽ വാഹനങ്ങൾക്ക് അഞ്ച് എൻട്രി – എക്സിറ്റ് പോയിന്റുകൾ ഉണ്ടാകും. സെൻട്രൽ സിൽക്ക് ബോർഡിലെ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ക്വാർട്ടേഴ്‌സ്, ലാൽബാഗ്, ബെംഗളൂരു ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്സ്, ഹെബ്ബാൾ ഫ്ലൈ ഓവറിനടുത്തുള്ള എസ്റ്റീം മാളിനോട് ചേർന്നുള്ള ഭാഗം എന്നിവയാണ് എൻട്രി – എക്സിറ്റ് പോയിന്റുകൾ. നമ്മ മെട്രോയുടെ വരാനിരിക്കുന്ന മെട്രോ പാതകൾക്ക് സമാന്തരമായാണ് തുരങ്കപാത കടന്നുപോകുക.

TAGS: |
SUMMARY: Bengaluru dual tunnel road to collect toll from passengers


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!