നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഇന്നെത്തും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്തേണ്ട ട്രെയിൻ സെറ്റുകളിൽ ആദ്യത്തേത് ഇന്നെത്തും. ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് യെല്ലോ ലൈനിലേക്ക് ട്രെയിനുകൾ നിർമിച്ചത്. 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈൻ 2024ൽ തുറന്നു നൽകാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്ദേശിച്ചിരുന്നത്. എന്നാൽ ട്രെയിനുകൾ ലഭ്യമാകുന്നതിലടക്കമുണ്ടായ കാലതാമസ്സം യെല്ലോ ലൈനിൻ്റെ പ്രവൃത്തനം ആരംഭിക്കുന്നത് വൈകിപ്പിച്ചു. ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യത്തോടെ യെല്ലോ ലൈനിൽ സർവീസ് നടത്താനായേക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രൈവർരഹിത ട്രെയിനാകും 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈനിൽ സർവീസ് നടത്തുക. ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ചില ട്രെയിനുകൾ ചൈനയിലും മറ്റുള്ളവ പശ്ചിമ ബംഗാളിലുമായിട്ടാണ് നിർമിക്കുന്നത്. അത്യാധുനിക സിഗ്നൽ സംവിധാനം, ട്രാക്ഷൻ, ബ്രേക്കിങ് സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് യെല്ലോ ലൈനിലെ ഡ്രൈവർരഹിത ട്രെയിനുകൾ. യെല്ലോ ലൈനിൽ 18 സ്റ്റേഷനുകൾ ഉണ്ടാകും. 30 മിനിറ്റ് ഇടവേളയിൽ മൂന്ന് ട്രെയിനുകൾ ആദ്യഘട്ടത്തിൽ സർവീസ് നടത്തും. 2025 ഓഗസ്റ്റോടെ ആറ് കോച്ചുകളുള്ള 36 ട്രെയിനുകളായി സർവീസ് വിപുലീകരിക്കും.
യെല്ലോ പ്രവർത്തനക്ഷമമായാൽ ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കും. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎസ് ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ പ്രധാന സ്റ്റേഷനുകൾ.
TAGS: BENGALURU | NAMMA METRO
SUMMARY: First train set at yellow line metro to arrive today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.