ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഒമ്പത് ശതമാനം വർധന

ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഒമ്പത് ശതമാനം വർധന. സംസ്ഥാന ഗതാഗത വകുപ്പ് ആണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്. 2023 നെ അപേക്ഷിച്ച് 2024ൽ നഗരത്തിൽ സ്വകാര്യ വാഹന രജിസ്ട്രേഷനിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ, ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ട്രാക്ടറുകൾ, സർവീസ് വാഹനങ്ങൾ എന്നിവയുൾപ്പെടെ 6.44 ലക്ഷത്തിലധികം സ്വകാര്യ വാഹനങ്ങൾ നഗരത്തിൽ രജിസ്റ്റർ ചെയ്തു. 2023ൽ 5.90 ലക്ഷം വാഹനങ്ങളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്.
നഗരത്തിൽ മൊത്തത്തിലുള്ള വാഹന (ഗതാഗത, ഗതാഗതേതര) രജിസ്ട്രേഷൻ ഏകദേശം 12 ശതമാനം വർധിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന്റെ അഭാവമാണ് സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടാൻ കാരണമെന്ന് ഗതാഗത വിദഗ്ധർ അഭിപ്രായപ്പെട്ടു.
നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ കണക്റ്റിവിറ്റിയുടെ അഭാവവും, ഗതാഗത പദ്ധതികളുടെ മന്ദഗതിയും ഇതിനുള്ള കാരണങ്ങളാണ്. ഫ്ലൈ ഓവറുകൾ, റോഡ് വീതി കൂട്ടൽ, വൈറ്റ് ടോപ്പിംഗ് പദ്ധതികൾ പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിക്കുകയും ചെയ്താൽ മാത്രമേ ഇതിനൊരു പരിഹാരമാകുവെന്ന് വിദഗ്ധർ പറഞ്ഞു. പൊതുഗതാഗത സംവിധാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തോടൊപ്പം വ്യക്തിഗത വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തിലും രജിസ്ട്രേഷനിലും നിയന്ത്രണ നയങ്ങൾ കൊണ്ടുവരണമെന്നും വിദഗ്ധർ നിർദേശിച്ചു.
TAGS: BENGALURU | VEHICLE REGISTRATION
SUMMARY: Private vehicles registration in Bengaluru rises by 9 percent



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.