ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 16 മുതൽ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ജനുവരി 16ന് തുടക്കം. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളായിരിക്കും ഇത്തവണ പ്രധാന ആകർഷണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് അറിയിച്ചു. ജനുവരി 26നാണ് മേള അവസാനിക്കുന്നത്. വാല്മീകിയുടെ പ്രതിമയൊരുക്കുന്നതിനായി 25 ലക്ഷം പൂക്കൾ ഉപയോഗിക്കും. വാൽമീകിയുടെ ആശ്രമം, പ്രധാന രാമായണ രംഗങ്ങൾ, എന്നിവയും പൂക്കളിൽ ഒരുക്കും.
രാവിലെ 7 മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രവേശനം. മുതിര്‍ന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ 80 രൂപയും വാരാന്ത്യങ്ങളിൽ 100 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് പ്രവൃത്തി ദിവസങ്ങളിൽ 10 രൂപയും വാരാന്ത്യങ്ങളിൽ 30 രൂപയുമാണ് നിരക്ക്. എന്നാല് യൂണിഫോമിൽ വരുന്ന സ്കൂൾ കുട്ടികള്‍ക്ക് എല്ലാ ദിവസവും സൗജന്യ പ്രവേശനമാണ്.
പ്രഭാത നടത്തക്കാർക്ക് രാവിലെ 9 മണിക്ക് മുമ്പ് പ്രവേശനം സൗജന്യമാണ്. രാവിലെ 9 മണിക്ക് ശേഷം, പ്രവേശന കവാടത്തിൽ നിന്ന് ടിക്കറ്റുകൾ വാങ്ങണം. ലാൽബാഗ് ഗാർഡന് സമീപമുള്ള പ്രവേശന കൗണ്ടറുകളിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ വാങ്ങാൻ കഴിയൂ. ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമല്ല.
TAGS: BENGALURU | LALBAG FLOWER SHOW
SUMMARY: Lalbag flower show to start by 16



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.