കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എസൻസ് കഴിച്ചു; മൈസൂരു സെൻട്രൽ ജയിലില്‍ മൂന്ന് തടവുകാർ മരിച്ചു

മൈസൂരു: കേക്ക് നിർമിക്കാനെത്തിച്ച എസൻസ് അമിത അളവില്‍ ഉള്ളില്‍ ചെന്ന് മൈസൂരു സെൻട്രൽ ജയിലിലെ മൂന്ന് തടവുകാർ മരിച്ചു. ഗുണ്ടൽപ്പേട്ട് സ്വദേശി മദേഷ (36), കൊല്ലേഗൽ സ്വദേശി നാഗരാജ (32), സകലേശ്‌പുര സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്. മൂവരും മൈസൂരു കെ.ആർ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡിസംബർ 26-നാണ് ഇവർ സെൻട്രൽ ജയിലിൽ കേക്ക് തയ്യാറാക്കാൻവെച്ചിരുന്ന എസൻസെടുത്ത് കഴിച്ചത്. പുതുവത്സര കേക്ക് തയ്യാറാക്കുന്നതിനായി ജയിലിലെ ബേക്കറിവിഭാഗത്തിൽ എത്തിച്ച എസൻസ് ഇവര്‍ അധികൃതര്‍ അറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്നു വയറുവേദന അനുഭവപെട്ടതിനാല്‍ ഇവർക്ക് ആദ്യം ജയിൽ ആശുപത്രിയിൽ ചികിത്സനൽകി. എന്നാൽ, വേദനയും ചർദിയും കഠിനമായതിനെത്തുടർന്ന് മൂവരെയും കെ.ആർ. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എസൻസ് കഴിച്ച വിവരം ഇവർ ജയിൽ അധികൃതരോട് ആദ്യം പറഞ്ഞിരുന്നില്ല. ജനുവരി രണ്ടിന് ഇവരെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ ബന്ധുക്കളോടാണ് ഇവർ ഇക്കാര്യം പറഞ്ഞത്. അതിനാൽ, കൃത്യമായ ചികിത്സനൽകാൻ വൈകിയതായി ജയിൽ സൂപ്രണ്ട് ബി.എസ്. രമേഷ് പറഞ്ഞു. മൂവരുടെയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ജയിൽ സൂപ്രണ്ട് അറിയിച്ചു. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
TAGS : MYSURU,
SUMMARY : Three prisoners die in Mysore Central Jail after consuming essence used to make cakes



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.