കവർച്ച കേസുകൾ വർധിക്കുന്നു; വീട് പൂട്ടി പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി സിറ്റി പോലീസ്

ബെംഗളൂരു: വീടുകൾ പൂട്ടി ഒരു ദിവസത്തിൽ കൂടുതൽ പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി ബെംഗളൂരു സിറ്റി പോലീസ്. നഗരത്തിൽ മോഷണക്കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഒരു ദിവസത്തിൽ കൂടുതൽ വീട് വിട്ട് പോകുന്ന താമസക്കാർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഇക്കാര്യം അറിയിക്കണം. രാത്രിയിൽ പൂട്ടിയിട്ട വീടുകളിൽ പട്രോളിംഗ് നടത്തുന്നതിന് മുൻഗണന നൽകാനാണ് പോലീസ് തീരുമാനം.
2021 മുതൽ ബെംഗളൂരുവിൽ വീടുകളിൽ മോഷണം വർധിച്ചുവരികയാണ്. 2023 ൽ 879 രാത്രി മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ഇതിൽ 264 കേസുകൾ മാത്രമേ പരിഹരിക്കപ്പെട്ടിട്ടുള്ളൂവെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. 2022-ൽ 702 മോഷണ കേസുകളും 2021-ൽ 654 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ സൗത്ത് ഡിവിഷനിലാണ് പദ്ധതി നടപ്പാക്കുന്നത്. വീട് പൂട്ടി പോകുന്നവർ സൗത്ത് കൺട്രോൾ റൂമുമായി (080-22943111 അല്ലെങ്കിൽ 9480801500) ബന്ധപ്പെട്ട് അവരുടെ പൂട്ടിയ വീടിന്റെ ചിത്രം പോലീസുമായി പങ്കിടണം. കൺട്രോൾ റൂം അധികാരപരിധിയിലുള്ള പൂട്ടിയിരിക്കുന്ന വീടുകളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കും.
നിലവിൽ, രാവിലെ പട്രോളിങ്ങിലുള്ള പോലീസ് ഉദ്യോഗസ്ഥർ പൂട്ടിയിട്ടിരിക്കുന്ന വീടുകൾ തിരിച്ചറിഞ്ഞ് പട്ടിക രാത്രി പട്രോളിംഗ് സംഘങ്ങൾക്ക് കൈമാറുന്നതാണ് രീതി. പുതിയ പദ്ധതി താമസക്കാർക്ക് പോലീസിനെ മുൻകൂട്ടി അറിയിക്കാനും, പട്രോളിംഗ് ശ്രമങ്ങൾ കാര്യക്ഷമമാക്കാനും, വീടിന്റെ സുരക്ഷ ശക്തിപ്പെടുത്താനും സാധ്യമാക്കുമെന്ന് പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | HOUSE THEFT
SUMMARY: Bengaluru police to watch home, if residents go outside



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.