മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകളിൽ നിന്നും നികുതി ഈടാക്കൽ ഊർജിതമാക്കുന്നു

ബെംഗളുരു: ബെംഗളൂരുവിൽ ഒരു വർഷത്തിലേറെയായി ഓടുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹന ഉടമകളിൽ നിന്ന് റോഡ് നികുതി ഈടാക്കാനുള്ള നടപടികൾ ഊർജിതമാക്കി ഗതാഗത വകുപ്പ്. നികുതി വെട്ടിക്കാനായി അയൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആഡംബര കാറുകളെയാണ് ഗതാഗത വകുപ്പ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ഉയർന്ന നികുതി ഒഴിവാക്കാനായി മറ്റു സംസ്ഥാനങ്ങളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് പതിവാണ്. ആഡംബര കാറുകളാണ് ഇതിലേറെയും. 20 ലക്ഷത്തിൽ കൂടുതൽ വിലയുള്ള കാറുകൾ കർണാടകയിൽ രജിസ്റ്റർ ചെയ്യാന്‍ 18% നികുതി നൽകേണ്ടിവരുമ്പോൾ, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വളരെ കുറവാണ്. ഇത്തരത്തില്‍ ഉയർന്ന നികുതി സ്ലാബുകൾ ഒഴിവാക്കാൻ മറ്റ് സംസ്ഥാനങ്ങളിലും പുതുച്ചേരി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും ആഡംബര കാറുകൾ രജിസ്റ്റർ ചെയ്യുന്ന സംഭവങ്ങളുണ്ടെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് 40 ഉദ്യോസ്ഥർ അടങ്ങുന്ന 10- അംഗ സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയിൽ 28 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. ബിഎംഡബ്ല്യു, പോർഷെ, മെഴ്‌സിഡസ് ബെൻസ്, ഓഡി, റേഞ്ച് റോവർ, എന്നിങ്ങനെയുള്ള ആഡംബര ബ്രാൻഡുകളാണ് പിടിച്ചെടുത്തവയില്‍ ഏറെയും.
മറ്റു സംസ്ഥാനങ്ങളിലെ വാഹനങ്ങൾ ഒരു വര്‍ഷത്തിലധികം സംസ്ഥാനത്ത് ഓടിക്കണമെങ്കിൽ റീ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.
TAGS : ROAD TAX
SUMMARY : Tax collection from vehicle owners from other states is being intensified.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.