ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്കും സഹായമില്ല; കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബജറ്റിൽ കർണാടകയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ബജറ്റിൽ നിന്ന് സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിരവധി കത്തുകളും അപേക്ഷകളും നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്ധ്രാ പ്രദേശ്, ബിഹാർ ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളോടും ഇത്തവണത്തെ ബജറ്റ് അന്യായമായി പെരുമാറിയതായും അദ്ദേഹം ആരോപിച്ചു. ബെംഗളൂരുവിനായി 75,000 കോടി രൂപയുടെ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായമാണ് സംസ്ഥാനം ബജറ്റിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. നഗരത്തിലെ തുരങ്ക പാതകൾ, പെരിഫറൽ റിങ് റോഡ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ബജറ്റിൽ സാമ്പത്തിക സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കർണാടകയെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
നികുതി പിരിവിൽ കർണാടക രണ്ടാം സ്ഥാനത്താണ്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെയും കെആർ പുര മുതൽ നയന്ദഹള്ളി ജംഗ്ഷൻ വരെയുമുള്ള തുരങ്കപാതയ്ക്ക് 40,000 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ജെപി നഗർ മുതൽ ഹെബ്ബാൾ വരെയും, ഹൊസഹള്ളി മുതൽ കടബാഗെരെ വരെയും 8,900 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മെട്രോ-കം റോഡ് ഫ്ലൈ ഓവർ പദ്ധതിക്കും സഹായം പ്രതീക്ഷിച്ചിരുന്നു. നഗരത്തിലെ 17 പ്രധാന ഫ്ലൈ ഓവറുകളുടെ നിർമാണത്തിന് 12,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഇവയ്ക്കുള്ള സാമ്പത്തിക സഹായവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പെരിഫറൽ റിങ് റോഡ് പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 27,000 കോടി രൂപയാണ്. എന്നാൽ ഈ പദ്ധതികളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ലെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു.
TAGS: BENGALURU | UNION BUDGET
SUMMARY: Union Budget doesn't served states expectations, says Karnataka cm



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.