ഒമ്പത് വർഷമായി ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതിയായ മലയാളി യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

ബെംഗളൂരു:ക്രിമിനൽ കേസ് പ്രതിയായി ഒമ്പത് വർഷമായി ഒളിവിലായിരുന്ന മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് നാങ്കി കടപ്പുറം സ്വദേശി അബ്ദുൽ അസീർ എന്ന സാദുവിനെയാണ് (32) മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്തതായി മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാൾ അറിയിച്ചു.
അധോലോക കുറ്റവാളി കാളി യോഗീഷിന്റെ കൂട്ടാളിയാണ് ഇയാള്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരു സി.സി.ബി പോലീസ് നടത്തിയ റെയ്ഡിൽ നഗരത്തിലെ നന്തൂർ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 53 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. പുത്തൂരിലെ രാജധാനി ജ്വല്ലേഴ്‌സിൽ നടന്ന വെടിവെപ്പ് സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നും കമ്മീഷണർ പറഞ്ഞു. ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
TAGS : CRIME NEWS | MANGALURU
SUMMARY : A Malayali youth who was absconding in a criminal case for nine years was arrested with MDMA