അഗ്നിവീര്‍ 2025-26: റിക്രൂട്ട്മെന്റിനായി രജിസ്ട്രേഷൻ ആരംഭിച്ചു

അഗ്നിവീർ പദ്ധതിയുടെ 2025-26 വർഷത്തേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ആരംഭിച്ചതായി അംബാലയിലെ ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയയ്‌ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച ആരംഭിച്ചു. 2025 ഏപ്രില്‍ 10 വരെയാണ് രജിസ്ട്രേഷൻ കാലാവധി.
ഹരിയാനയിലെ അംബാല, കൈതാല്‍, കുരുക്ഷേത്ര, കർണാല്‍, യമുനാനഗർ, പഞ്ച്കുല എന്നീ ആറ് ജില്ലകളില്‍ നിന്നും, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢില്‍ നിന്നുമുള്ള പുരുഷ ഉദ്യോഗാർത്ഥികള്‍ക്കും ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ ഉദ്യോഗാർത്ഥികള്‍ക്കും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാമെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
പുരുഷ ഉദ്യോഗാർത്ഥികള്‍ക്ക് അഗ്നിവീർ (ജനറല്‍ ഡ്യൂട്ടി), അഗ്നിവീർ (ടെക്നിക്കല്‍), അഗ്നിവീർ (ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കല്‍), അഗ്നിവീർ (ട്രേഡ്സ്മാൻ) എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലേക്കാണ് നിയമന പ്രക്രിയ നടത്തുന്നത്. വനിതാ മിലിട്ടറി പൊലീസ് വിഭാഗത്തിലേക്ക് വനിതാ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഓണ്‍ലൈൻ പ്രവേശന പരീക്ഷയും തുടർന്ന് മെറിറ്റ് ലിസ്റ്റില്‍ വരുന്ന ഉദ്യോഗാർത്ഥികള്‍ക്ക് റിക്രൂട്ട്മെന്റ് റാലിയും നടത്തും. ഓണ്‍ലൈൻ പരീക്ഷയുടെ തീയതി ഔദ്യോഗിക വെബ്സൈറ്റ് വഴി പിന്നീട് അറിയിക്കും.
TAGS : AGNIVEER RECRUITMENT
SUMMARY : Agniveer 2025-26: Registration for recruitment has started



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.