കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. സഹകരണ വകുപ്പ് മന്ത്രി കെ. എൻ. രാജണ്ണക്ക് നേരെയാണ് ഹണി ട്രാപ്പ് ശ്രമം നടന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജർഖിഹോളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഹണി ട്രാപ്പിൽ മന്ത്രിയെ കുടിക്കാൻ രണ്ട് തവണയാണ് അജ്ഞാതർ ശ്രമം നടത്തിയത്. എന്നാൽ രണ്ട് തവണയും ഇത് വിജയിച്ചില്ലെന്ന് സതീഷ് ജാർഖിഹോളി പറഞ്ഞു.
മുൻപും ഇത്തരത്തിൽ നേതാക്കളെ ഹണി ട്രാപ്പിൽ കുടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ കൃത്യമായ നടപടിയുണ്ടാകണമെന്നും സതീഷ് പറഞ്ഞു. പാർട്ടിഭേതമന്യേ നേതാക്കൾ ഹണി ട്രാപ്പിന് ഇരകളായിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സംസാരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ പരാതി നൽകാനും അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരയാക്കപ്പെട്ട നേതാവിനോട് മുൻപോട്ട് വന്ന് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രി പരമേശ്വര പറഞ്ഞു. അതേസമയം മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ഹണി ട്രാപ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി.
TAGS: BENGALURU | HONEY TRAP
SUMMARY: Karnataka Home Minister orders high-level probe into honey trap attempt on state minister



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.