‘മാധ്യമങ്ങളിലൂടെ അവഹേളിച്ചു’; ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി: നടന്‍ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എറണാകുളം സിജെഎം കോടതിയില്‍ പരാതി നല്‍കി.
ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംഘടനയുടെ സല്‍പ്പേരിന് ജയന്‍ ചേര്‍ത്തല കളങ്കം വരുത്തി. ഇല്ലാത്ത ആരാപണങ്ങളാണ് ജയന്‍ ചേര്‍ത്തല ഉന്നയിച്ചത്. മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടും നിരാകരിച്ചുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ മാധ്യമങ്ങളെ കണ്ട ജയന്‍ ചേര്‍ത്തല, അസോസിയേഷനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിദേശത്ത് നടത്തിയ ഒരു ഷോയുമായി ബന്ധപ്പെട്ട് താരസംഘടനയില്‍ നിന്ന് നിര്‍മാതാക്കളുടെ സംഘടന ഒരു കോടി രൂപ വാങ്ങിയെന്ന് ജയന്‍ ചേര്‍ത്തല ആരോപിച്ചിരുന്നു.
ഇതിന് പുറമേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ താരസംഘടനകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും ജയന്‍ ചേര്‍ത്തല വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെ പ്രൊഡ്യൂസേഴ്സ് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജയന്‍ ചേര്‍ത്തല അതിന് തയ്യാറായില്ല. ഇതോടെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
TAGS : LATEST NEWS
SUMMARY : Producers Association takes legal action against Jayan Cherthala



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.