കണ്ണൂരിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി; നില ഗുരുതരം

കണ്ണൂര്‍: ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടി കാട്ടാനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടി പിടികൂടി. ഇരിട്ടി കരിക്കോട്ടക്കരിയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ആനയിറങ്ങിയത്. പരുക്കേറ്റ ആനയെ വിദഗ്ധ ചികിത്സ നല്‍കാന്‍ ആനിമല്‍ ആംബുലന്‍സെത്തിച്ച് കൊണ്ടുപായി. വയനാട്ടില്‍ നിന്ന് വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി മയക്കുവെടിവെച്ച ശേഷം തളച്ചാണ് ആംബുലന്‍സില്‍ കയറ്റിയത്. ആനയുടെ കാലുകള്‍ ബന്ദിച്ചായിരുന്നു ദൗത്യം.
ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് ആനയെ ആനിമൽ ആംബുലൻസിൽ കയറ്റിയത്. ആനയെ വാഹനത്തില്‍ കയറ്റുന്നത് കാണാന്‍ പ്രദേശവാസികള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.ആനയുടെ പരുക്ക് ഗുരുതരമാണെന്നും ജീവന്‍ നിലനിൽക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വെറ്റിനറി ഡോക്ടര്‍മാരുടെ അഭിപ്രായം
ഇന്ന് പുലർച്ചെയാണ് കരിക്കോട്ടക്കരി മേഖലയിൽ ആനയെ കണ്ടത്. വായിൽ മുറിവ് പറ്റിയ നിലയിലാണ് ആന. പരുക്ക് ഗുരുതരമാണെന്നാണ് കണ്ടെത്തൽ. താടിയെല്ലിന് പരുക്കേറ്റ ആനയ്‌ക്ക് അതുകാരണം ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത സ്ഥിതിയിലാണ്. ഇന്നലെ ഇരിട്ടിയിലിറങ്ങിയ കുട്ടിയാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിൽ എത്തിയത്. കാട്ടാന ഇറങ്ങിയതിനാല്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈന്തുംകരി, എടപ്പുഴ, കൂമന്‍തോട് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
TAGS : KANNUR NEWS | ELEPHANT ATTACK
SUMMARY : Wild elephant caught in residential area in Kannur. condition critical



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.