യക്ഷഗാനകലാകാരന്‍ ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

കാസറഗോഡ് : പ്രശസ്ത യക്ഷഗാനകലാകാരന്‍ കാസറഗോഡ് പെര്‍ള നെല്ലിക്കുഞ്ചയിലെ ഗോപാലകൃഷ്ണക്കുറുപ്പ്(90) അന്തരിച്ചു. നീലേശ്വരം പട്ടേന പാലക്കുഴിയിലെ വസതിയിലായിരുന്നു അന്ത്യം. കര്‍ണ്ണാടക സര്‍ക്കാരിന്റെ രാജ്യപുരസ്‌ക്കാരവും കേരള സര്‍ക്കാരിന്റെ ഗുരുപൂജ പുരസ്‌ക്കാരവും അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു.
യക്ഷഗാനകലാകാരനായിരുന്ന ചന്തുക്കുറുപ്പിന്‍റെ മകനായി 1935 ഡിസംബര്‍ അഞ്ചിന് പെര്‍ള നെല്ലിക്കുഞ്ചയിലാണ് ജനനം. പിതാവില്‍ നിന്നാണ് അദ്ദേഹം യക്ഷഗാനത്തില്‍ പരിശീലനം നേടിയത്. 1958 മുതല്‍ കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ ശിശില എന്ന സ്ഥലത്ത് താമസിച്ചു. യക്ഷഗാനം പഠിപ്പിക്കുകയും ചെയ്തിരുന്നു. യക്ഷഗാനം സംബന്ധിച്ച് കന്നഡഭാഷയില്‍ മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും പരിപാടി അവതരിപ്പിച്ചിരുന്ന ഗോപാലകൃഷ്ണക്കുറുപ്പ് മൃദംഗം, ചെണ്ട, ബെബ്ബാര്‍ സംഗീതം എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
ബെംഗളൂരു ജ്ഞാനപഥ അവാര്‍ഡ്, മൂഡുബദ്ര അവാര്‍ഡ്, യക്ഷഗാനകലാരംഗ ഉഡുപ്പി അവാര്‍ഡ്, ഷേണി അക്കാദമി പുരസ്‌ക്കാരം, രാമചന്ദ്രപുര സ്വാമി ഹൊസനഗരം പുരസ്‌കാരം, ബെല്‍ത്തങ്ങാടി പ്രഥമ സാഹിത്യ അവാര്‍ഡ്, എടനീര്‍മഠ സമ്മാനം, വിശ്വവിദ്യാലയ അവാര്‍ഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശ്രീദേവി(നീലേശ്വരം പട്ടേന). മക്കള്‍ : ജയന്തി(അംഗണ്‍വാടി സൂപ്പര്‍ വൈസര്‍), അനിത, സുബ്രഹ്‌മണ്യന്‍. മരുമക്കള്‍ : വിജയന്‍(പാലക്കുഴി), സുരേന്ദ്രന്‍(കൊടക്കാട്), ധന്യ(തൃത്താല).
TAGS : OBITUARY
SUMMARY : Yakshagaana artist Gopalakrishna Kurup passed away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.