ഐ പി എസ് ചമഞ്ഞ് തട്ടിപ്പ്; മാട്രിമോണി വഴി സൗഹൃദത്തിലായി വിവാഹ വാഗ്ദാനം നല്കി പണം കവര്‍ന്ന യുവാവ് പിടിയില്‍

കൊച്ചി: ഐ പി എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയയാള്‍ വീണ്ടും പിടിയില്‍. മലപ്പുറം ചേലമ്പ്ര സ്വദേശി വിപിന്‍ കാര്‍ത്തിക് എന്ന വിപിന്‍ വേണുഗോപാലാണ് പിടിയിലായത്. പെണ്‍കുട്ടിയോട് സൗഹൃദം നടിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പുതിയ പരാതി. പതിനഞ്ചോളം കേസുകളില്‍ പ്രതിയാണ് പിടിയിലായ വിപിന്‍ വേണുഗോപാല്‍.
നിരവധി തട്ടിപ്പ് നടത്തിയ ഇയാളെയും അമ്മയെയും നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കളമശ്ശേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ബെംഗളൂരു പോലീസിന് കൈമാറും. വിപിന്‍ കാര്‍ത്തിക് 2019 മുതലാണ് ഐ പി എസ് ചമഞ്ഞ് തട്ടിപ്പ് തുടങ്ങിയത്. മാട്രിമോണി വഴി പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകും.
പിന്നീട് വിവാഹ വാഗ്ദാനം നല്കി അവരില്‍ നിന്നും പണം മറ്റും തട്ടിയെടുത്ത് കടന്ന് കളയും. മലയാളി യുവതിയെ വിവാഹ വാഗ്ദാനം നല്കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ സംഭവത്തില്‍ ബെംഗളൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. ഒരു മാസത്തിലധികമായി ഇയാള്‍ എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്നു.
ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരി പോലീസ് ഇയാളെ ഇടപ്പള്ളിയില്‍ നിന്ന് പിടികൂടി. ഫോണും ലാപ്ടോപ്പും പണവും പിടിച്ചെടുത്തു. യുവതിയില്‍ നിന്ന് തട്ടിയെടുത്ത കാറും കണ്ടെത്തി. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. പ്രതിയെ ബെംഗളൂരു പോലീസിന് കൈമാറി.
TAGS : LATEST NEWS
SUMMARY : IPS officer scam: Youth arrested for stealing money by promising marriage through matrimony



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.