വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ എയർലൈൻസ്

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഇൻഡിഗോ എയർലൈൻസ്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. നിസാര പരുക്കുകളോടെ വാഹനത്തിന്‍റെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഡ്രൈവറിന്‍റെ അശ്രദ്ധയാണ് അപകട കാരണമെന്ന് ഇൻഡിഗോ നേരത്തെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടുകൂടിയാണ് സംഭവം. പുറത്തുനിന്നുള്ള ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയുടെ വാഹനമാണ് നിര്‍ത്തിയിട്ടിരുന്ന വിമാനവുമായി കൂട്ടയിടിച്ചത്. ആകാശ് എയറിന്റെ ജീവനക്കാരെ കൊണ്ടുപോകുന്നതാണ് വാഹനം. വിമാനത്തിന്‍റെ മുന്‍ഭാഗത്തുകൂടി ക്രോസ് ചെയ്ത വാഹനത്തിന്‍റെ മുകള്‍ഭാഗം വിമാനത്തിന്‍റെ അണ്ടര്‍കാരിയേജില്‍ ഇടിക്കുകയായിരുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ് ജീവനക്കാരെ ഇറക്കിയശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഡ്രൈവര്‍ക്കൊഴികെ മറ്റാര്‍ക്കും പരിക്കില്ലെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികൾക്കായി ആൽഫ പാർക്കിങ് ബേ 71 ൽ പാർക്ക് ചെയ്തിരുന്ന വിമാനത്തിലാണ് ടെമ്പോ ട്രാവലര്‍ ഇടിച്ചത്. സംഭവത്തിൽ ടെമ്പോ ട്രാവലറിന്റെ മുകള്‍ ഭാഗത്തിനും ഡ്രൈവറുടെ ക്യാബിനിനും വിൻഡ്‌സ്ക്രീനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
TAGS: BENGALURU | ACCIDENT
SUMMARY: IndiGo launches probe after mini bus collides with stationary aircraft at Bengaluru airport



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.