സംശയരോഗം; ഭാര്യയെ ജനമധ്യത്തിൽ കഴുത്തറുത്ത് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍

ബെംഗളൂരു: സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പൊതുജനമധ്യത്തില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു ഇലക്ട്രോണിക്സ് സിറ്റി ചിക്കത്തോഗുരുവില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കെ ശാരദയെന്ന 35-കാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് ബാഗേപ്പള്ളി സ്വദേശി കൃഷ്ണ എന്ന കൃഷ്ണപ്പയെ സമീപവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
17 വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകനും 12 വയസ്സുള്ള ഒരു മകളുമുണ്ട്. സ്ഥിരം മദ്യപാനിയാണ് കൃഷ്ണപ്പ. കുടംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മകന്‍ കൃഷ്ണനൊപ്പവും മകള്‍ ശാരദയ്ക്കൊപ്പവുമാണ് താമസിച്ചിരുന്നത്.
വീടുകളില്‍ ജോലിക്കാരിയായ ശാരദ വൈകിട്ട് ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇലക്ട്രോണിക് സിറ്റിയിലെ ഭീം നഗറില്‍ വെച്ച് വഴിയില്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ നോക്കിയ കൃഷ്ണയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
TAGS : CRIME NEWS | BENGALURU NEWS
SUMMARY : Suspecting affair; Husband kills wife by slitting her throat in public



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.