നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു; ഒരാള്‍ക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മംഗളൂരു കെപിടി ദേശീയപാത 66-ല്‍ എസ് കെ എസ് അപ്പാർട്ട്മെന്റിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. കാസറഗോഡ് കയ്യൂര്‍ പാലോത്തെ കെ ബാബുവിന്റെയും രമയുടെയും മകന് ധനുര്‍വേദ്(19), പിണറായി പാറപ്രത്തെ ശ്രീജിത്തിന്റെയും കണ്ണൂര്‍ എ കെ ജി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകന് ടി എം സങ്കീര്‍ത്ത്(19), എന്നിവരാണ് മരിച്ചത്. ഷിബി ശ്യാം (19) മിനാണ് പരുക്കേറ്റത്.
കുംന്തിക്കാനയില് നിന്ന് നഗരത്തിലേക്ക് പോവുകയായിരുന്നു മൂവരും. രണ്ടുപേരും അപകട സ്ഥലത്ത് വച്ച തന്നെ മരണപ്പെട്ടു. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ട മൂവരും. സംഭവത്തില്‍ കദ്രി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
TAGS : BIKE ACCIDENT | MANGALURU
SUMMARY : Two Malayali students die, one injured after losing control of bike and hitting divider



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.