ഫ്ലാറ്റിന്റെ കുളിമുറിയിൽ മൂർഖൻ പാമ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലാറ്റിന്റെ കുളിമുറിയിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ജെ.പി. നഗറിലെ ഫ്ലാറ്റിലാണ് സംഭവം. താമസക്കാര്‍ അറിയിച്ചതിനെത്തുടർന്ന് പാമ്പു പിടിത്തക്കാരൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ആറടി നീളമുള്ള പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടു.
പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതിനോടകം മൂന്നു ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പാമ്പിനെ കൊല്ലാതെ പിടികൂടിയ പാമ്പ് പിടുത്തക്കാരനെ വീഡിയോയ്ക്ക് താഴെ ചിലർ അഭിനന്ദിച്ചു. ബെംഗളൂരുവിലെ കൊടും ചൂടാണ് പാമ്പിനെ കാട്ടിൽ നിന്നും തണൽ തേടി പുതിയ മേച്ചിൽ പുറങ്ങളിലേക്ക് എത്തിച്ചതെന്ന് ചിലർ അഭിപ്രായപ്പെട്ടു. സമ്മർ ഹോളിഡേ ചിലവഴിക്കാനായി പാമ്പ് കാട് വിട്ടിറങ്ങിയതാണെന്ന കമന്റും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
It's peak summer — snakes often seek cool, shaded corners in homes or compounds. If you spot one, don't panic. Stay calm, don't touch.
Call Rohit, a trained wildlife rescuer at 9964917651 or BBMP helpline 1533.⁰Here's one such recent rescue — a 6ft cobra found in a home, safely… pic.twitter.com/VUqbKod1SM
— BengaluruPost (@bengalurupost1) April 30, 2025
വേനൽക്കാലമായതിനാൽ തണുപ്പുതേടി പാമ്പുകൾ വെള്ളത്തിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ എത്താനുള്ള സാധ്യതയുണ്ട്. പാമ്പിനെ കണ്ടാൽ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി) ഹെൽപ്പ്‌ലൈനിൽ (1533) വിളിക്കാം.
TAGS : SNAKE | BENGALURU
SUMMARY : A cobra was caught in the bathroom of the flat.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.