കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

ബെംഗളൂരു : കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി'ന്റെ കർണാടകത്തിലെ തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെകുറിച്ചു കമൽ നടത്തിയ പരാമർശത്തിൽ 24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്നാണ് ഫിലിം ചേംബറിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും സമ്മർദത്തെത്തുടർന്നാണ് ചേംബർ മുന്നറിയിപ്പ്.
കർണാടക സാംസ്കാരികവകുപ്പ് മന്ത്രി ശിവരാജ് തംഗടഗിയും കമൽ ക്ഷാമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കന്നഡ അനുകൂല സംഘടനയായ കർണാടക രക്ഷണ വേദികെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം പ്രകടനംനടത്തി.
കമൽ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ ‘തഗ് ലൈഫ്' സിനിമ സംസ്ഥാനത്ത് നിരോധിക്കണമെന്ന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സിനോട് സംഘടനകള്‍ ആവശ്യപ്പെട്ടു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമൽഹാസൻ ക്ഷമാപണം നടത്തിയില്ലെങ്കിൽ സിനിമയുടെ റിലീസ് തടയണമെന്ന് സാംസ്കാരികമന്ത്രി ശിവരാജ് തംഗടഗിയും അഭിപ്രായപ്പെട്ടു. കമലഹാസന്‍റെ പരാമർശം കന്നഡിഗരുടെ വികാരത്തെ ആഴത്തിൽ വ്രണപ്പെടുത്തിയെന്ന് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
മണിരത്നം ചിത്രം ‘തഗ് ലൈഫി'ന്റെ ഓഡിയോ ലോഞ്ചിൽ ‘തമിഴിൽ നിന്നാണ് കന്നഡ പിറന്നത്' എന്ന കമലഹാസന്റെ പരാമർശമാണ് വിവാദത്തിന് കാരണമായത്. കന്നഡ നടൻ ശിവരാജ്കുമാറിനെ ചൂണ്ടിക്കാട്ടി മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന തന്റെ കുടുംബമാണ് അദ്ദേഹമെന്നും, കന്നഡയും തമിഴിൽ നിന്നാണ് ഉത്ഭവിച്ചതെന്നും കമൽ ഹാസൻ പറഞ്ഞു. ഇതിനെതിരെ കർണാടകയിൽ വ്യാപക വിമർശനമാണ് ഉയർന്നത്.
TAGS : KAMAL HASSAN, CONTROVERSIAL STATEMENTS
SUMMARY : Karnataka Film Chamber says it will block the release of Kamal Haasan's film



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.