പാക് ഉപ പ്രധാനമന്ത്രി ചൈനയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷഖ് ധർ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്താനാണ് ഇഷഖ് ധർ പോകുന്നത്. പ്രതിനിധി സംഘവും മന്ത്രിക്കൊപ്പം പോകുന്നുണ്ട് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാന് കനത്ത നാശനഷ്ടം ഉണ്ടായതിന് പിന്നാലെയാണ് ഈ യാത്ര എന്നതും പ്രധാനമാണ്.
ചൈന പാക് നയതന്ത്ര ബന്ധം, സാമ്പത്തിക ചർച്ചകൾ, പ്രതിരോധ സഹകരണം, മേഖലയിലെ സുരക്ഷ എന്നിവ ഇരു രാജ്യങ്ങളും ചർച്ചചെയ്തേക്കും. ചൈനയിലെത്തുന്ന അഫ്ഘാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായും ധർ ചർച്ച നടത്തും. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് സന്ദർശനം എന്ന് വാക്ക് വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
അതേസമയം അന്താരാഷ്ട്ര പിന്തുണ ഉറപ്പിക്കാൻ പാടുപെടുന്നതിനിടെ സാമ്പത്തിക സഹായം നല്‍കുന്നതില്‍ പാകിസ്ഥാനുമേല്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). പാകിസ്ഥാന് 11 കര്‍ശന ഉപാധികളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. വാര്‍ഷിക ബജറ്റ് 17,60,000 കോടിയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ഇതില്‍ 1,07,000 കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുമായുളള സംഘര്‍ഷം വര്‍ധിച്ചാല്‍ അത് ധനസഹായത്തെ ബാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഇതോടെ ധനസഹായം നല്‍കാനായി ഐഎംഎഫ് പാകിസ്ഥാന് മുന്നില്‍ വയ്ക്കുന്ന ഉപാധികള്‍ അമ്പതായി.
TAGS: INDIA PAKISTAN CONFLICT
SUMMARY: Pakistan Deputy Prime Minister to visit China



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.