Monday, December 15, 2025
25.3 C
Bengaluru

ഭാര്യക്ക് അവിഹിത ബന്ധമുണ്ടെങ്കിലും കുട്ടിയുടെ കസ്റ്റഡി സ്വന്തമാക്കുന്നതിന് തടസമില്ലെന്ന് കോടതി

അവിഹിത ബന്ധം വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെങ്കിലും കുഞ്ഞിന്റെ കസ്റ്റഡി സ്വന്തമാക്കുന്നതിന് മതിയായ കാരണമല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. 9 വയസുള്ള പെൺകുഞ്ഞിന്റെ കസ്റ്റഡി അമ്മയ്‌ക്ക് അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച ഹർജിയിൽ കുഞ്ഞിന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അമ്മയിൽ നിന്ന് കുട്ടിയെ മാറ്റിനിർത്താൻ മതിയായ കാരണം നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാജേഷ് പാട്ടീലിന്റേതാണ് നിർണായക ഉത്തരവ്. കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. 2023 ഫെബ്രുവരിയിലായിരുന്നു കുഞ്ഞിന്റെ കസ്റ്റഡി അമ്മയ്‌ക്ക് അനുവദിച്ച് കുടുംബ കോടതി ഉത്തരവിറക്കിയത്.

2010ൽ വിവാഹിതരായ ദമ്പതികൾക്ക് 2015ൽ പെൺകുഞ്ഞ് ജനിച്ചിരുന്നു. 2019 ആയപ്പോൾ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് യുവതിയുടെ മൊഴി. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം ഭാര്യ ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ഭർത്താവ് വ്യക്തമാക്കി. ഭാര്യക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നും മകളെ തനിക്ക് വിട്ടുതരണമെന്നുമായിരുന്നു ഭർത്താവിന്റെ ആവശ്യം.

എന്നാൽ യുവതി നല്ലൊരു ഭാര്യ ആകുന്നില്ലെന്ന് കരുതി അവർ നല്ലൊരു അമ്മയല്ലെന്ന അർത്ഥമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെങ്കിലും കുട്ടിയുടെ കസ്റ്റഡി സ്വന്തമാക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

The post ഭാര്യക്ക് അവിഹിത ബന്ധമുണ്ടെങ്കിലും കുട്ടിയുടെ കസ്റ്റഡി സ്വന്തമാക്കുന്നതിന് തടസമില്ലെന്ന് കോടതി appeared first on News Bengaluru.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോട്ടയം: വ്യാപാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം....

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്...

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ...

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു....

ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച്‌ കോടതി. സർക്കാരിന്റെ...

Topics

പുതുവർഷാഘോഷം: ബെംഗളൂരുവില്‍ സുരക്ഷ ശക്‌തമാക്കി

ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ,...

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അലോക് സഹായ് നമ്മ മെട്രോ പുതിയ ഡയറക്ടര്‍

ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ...

Related News

Popular Categories

You cannot copy content of this page