ടി-20 ലോകകപ്പിൽ നാളെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം. ന്യുയോർക്കിലെ നസ്സാവു കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തീ പാറുമെന്നുറപ്പ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയോട് സൂപ്പർ ഓവറിലേറ്റ അപ്രതീക്ഷിത പരാജയം പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കുമ്പോൾ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തും സംഘവുമിറങ്ങുന്നത്.
34,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലാണ് പോരാട്ടം അരങ്ങേറുക. നസ്സാവുവിൽ ഈ ലോകകപ്പിൽ ഒരുക്കിയ പിച്ചുകളെക്കുറിച്ച് ഇതിനകം തന്നെ വിമർശനങ്ങളുയർന്നു കഴിഞ്ഞു. പിച്ചിൽ പരിചിതമല്ലാത്തതും ഏറ്റുമുട്ടലിന് മുമ്പുള്ള അവസ്ഥയുമായി പൊരുത്തപ്പെടാൻ പരിമിതമായ സമയവും ഉള്ളതിനാൽ പാകിസ്ഥാന് വലിയ സമ്മർദ്ദത്തിലാവും മൈതാനത്തിറങ്ങുക.
ടീമുകളുടെ ഫോമിലേക്ക് വരുമ്പോൾ, ഇന്ത്യയാണ് ഒരുപടി മുമ്പിലുള്ളത്. ആദ്യ ഏറ്റുമുട്ടലിൽ അയർലണ്ടിനെ തകർത്താണ് രോഹിത്തിന്റേയും സംഘത്തിന്റേയും വരവ്. മറുപക്ഷത്ത് പാകിസ്ഥാൻ അവരുടെ ആദ്യ മത്സരത്തിൽ അമേരിക്കയിൽ നിന്നും അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്.
TAGS: SPORTS| INDIA| PAKISTAN
SUMMARY: India pakistan worldcup tomorrow