സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ടെക്കി യുവാവ്

ബെംഗളൂരു: സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി ഭാര്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ടെക്കി യുവാവ്. ഒരുമിച്ച് ജീവിക്കാൻ ഭാര്യ പ്രതിദിനം 5000 രൂപ ആവശ്യപ്പെട്ടുവെന്നും സോഫ്റ്റ്വെയര് എഞ്ചിനീയറായ യുവാവ് ആരോപിച്ചു. ബെംഗളൂരു സ്വദേശി ശ്രീകാന്ത് ആണ് ഭാര്യക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വയാലിക്കാവൽ പോലീസ് സ്റ്റേഷനിൽ ഭാര്യ ബിന്ദുവിനെതിരെ ശ്രീകാന്ത് പരാതി നൽകി.
ഭാര്യ ബിന്ദുവും മാതാപിതാക്കളും പണത്തിനായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ ശ്രീകാന്ത് ആരോപിച്ചു. ബിന്ദു തന്റെ സ്വകാര്യ ഭാഗങ്ങളിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ഭാര്യ നിരന്തരം വഴക്കിടുന്നതുമൂലം വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നതിനിടെ തന്റെ ജോലി നഷ്ടപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫീസിൽ നിന്നും വീഡിയോ കോൾ വരുമ്പോൾ ഭാര്യ ലാപ്ടോപ്പിന് മുന്നിൽ നിന്ന് നൃത്തം ചെയ്തെന്നും പരാതിയിലുണ്ട്.
വിവാഹമോചനത്തിനായി ബിന്ദു സമ്മതിച്ചെങ്കിലും നഷ്ടപരിഹാരമായി 45 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. 2022 ഓഗസ്റ്റിലായിരുന്നു ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും വിവാഹം. അന്ന് മുതൽ സന്തോഷത്തോടെ ഒരു ദിവസം പോലും കഴിഞ്ഞിട്ടെല്ലെന്നും യുവാവ് പറഞ്ഞു. ബിന്ദു പലപ്പോഴായി ആത്മഹത്യാഭീഷണി മുഴക്കാറുണ്ടെന്നും ശ്രീകാന്ത് ആരോപിച്ചു.
TAGS: BENGALURU
SUMMARY: Bengaluru techie allege wife tortures him to kill



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.