ഡി.കെ. ശിവകുമാറിനും ഡി.കെ. സുരേഷിനും ഇഡി സമൻസ്

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സഹോദരനും മുന്‍ എംപിയുമായ ഡി.കെ. സുരേഷിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സയച്ചു. വ്യാഴാഴ്ച മൊഴിനല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്. സഹോദരി ചമഞ്ഞ് ജ്വല്ലറികളില്‍ നിന്നും യുവതി സ്വര്‍ണാഭരണങ്ങളും 10 കോടി രൂപയും തട്ടിയുടുത്ത കേസില്‍ ചോദ്യം ചെയ്യാനാണ് ഇവര്‍ക്കും സമന്‍സ് അയച്ചത്

സാമ്പത്തിക കുറ്റകൃത്യത്തില്‍പ്പെട്ട ബെംഗളൂരു സ്വദേശിനി ഐശ്വര്യ ഗൗഡയുടെ(33) അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് സമന്‍സ്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുചുമത്തി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഐശ്വര്യ ഗൗഡയെ ഇഡി അറസ്റ്റുചെയ്തത്. ഒട്ടേറെയാളുകളില്‍നിന്ന് ഉയര്‍ന്ന പലിശ വാഗ്ദാനംചെയ്ത് പണവും സ്വര്‍ണാഭരണങ്ങളും വാങ്ങി തിരിച്ചുനല്‍കാതെ വഞ്ചിച്ചതിന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഐശ്വര്യ ഗൗഡയുടെയും ഭര്‍ത്താവ് കെ.എന്‍. ഹരീഷിന്റെയുംപേരില്‍ കേസുണ്ട്.

കേസില്‍പ്പെട്ടപ്പോള്‍ താന്‍ ഡി.കെ. സുരേഷിന്റെ സഹോദരിയാണെന്ന് ഐശ്വര്യ അവകാശപ്പെട്ടത് വാര്‍ത്തയായിരുന്നു. ഇതിനെതിരേ ഡി.കെ. സുരേഷ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇഡി നടപടി രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് സര്‍ക്കാര്‍ നിലപാട്.

SUMMARY: ED summons DK Shivakumar and DK Suresh

LEAVE A REPLY

Please enter your comment!
Please enter your name here