Home page lead banner

കർണാടകയില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ; 14 മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം

Post ad banner after image

ബെംഗളൂരു: കർണാടകയിലെ 14 ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. വടക്കൻ കർണാടകയും മധ്യ കർണാടകയും ഉൾപ്പെടുന്ന ബെളഗാവി, ബെള്ളാരി, ചിക്കോഡി, ഹാവേരി, കലബുർഗി, ബീദർ, ധാർവാഡ്, കൊപ്പാൾ, റായ്ച്ചൂർ, ഉത്തര കന്നഡ, ദാവനഗരെ, ശിവമൊഗ്ഗ, ബാഗൽകോട്ട്, വിജയനഗര എന്നി മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യാദ്ഗിറിലെ ഷോറാപ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പരസ്യപ്രചാരണങ്ങള്‍ ഇന്നലെ അവസാനിച്ചിരുന്നു.

ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ശിവമൊഗ്ഗയില്‍ ജനവിധി തേടുന്നു. കോണ്ഗ്രസ് ടിക്കറ്റില്‍ മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകളും നടൻ ശിവാജ്കുമാറിന്റെ ഭാര്യയുമായ ഗീതാ ശിവകുമാറാണ് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരിയിൽ നിന്നും, സംസ്ഥാന പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി ചിക്കോടിയിൽ നിന്നും, ടെക്‌സ്റ്റൈൽസ് മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത പാട്ടീൽ ബാഗൽകോട്ടില്‍ നിന്നും, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൽ രവീന്ദ്ര ഹെബ്ബാൾക്കർ ബെളഗാവിയിൽ നിന്നും, വനംവകുപ്പു മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖന്ദ്രെ ബീദറിൽ നിന്നും, ഖനിവകുപ്പ് മന്ത്രി മല്ലികാർജുന്റെ ഭാര്യ പ്രഭാ മല്ലികാർജുന ദാവണഗെരെയിൽ നിന്നും ജനവിധി തേടുന്നു.

14 മണ്ഡലങ്ങളിലായി 2.59 കോടി വോട്ടർമാരാണ് നാളെ വിധി രേഖപ്പെടുത്തുന്നത്. 28,257 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിന് ക്രമീകരിച്ചിട്ടുള്ളത്. 14 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!