Home page lead banner

പ്രതിശ്രുത വരനടക്കം ഒരു കുടുംബത്തിലെ 4 പേരെ അജ്ഞാതർ കൊലപ്പെടുത്തി

Post ad banner after image

ബെംഗളൂരു: പ്രതിശ്രുത വരനുൾപ്പെടെ ഒരു കുടുംബത്തില നാലുപേരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടക്കന്‍ കര്‍ണാടകയിലെ  ഗദഗ് ചെന്നമ്മ സർക്കിളിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ബി.ജെ.പി നേതാവും ഗദഗ് ബെട്ടഗേരി മുൻസിപ്പൽ കൗൺസിൽ വൈസ് പ്രസിഡണ്ടുമായ സുനന്ദ ബക്കളെയുടെ വീട്ടിലാണ് കൂട്ടക്കൊല നടന്നത്. ബക്കളെയുടെ മകൻ കാർത്തിക് (27), ബന്ധുക്കളായ പരശുരാം ഹദിമനി (55), ഭാര്യ ലക്ഷ്മി (45), മകൾ അകൻഷാ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 17 ന് കാർത്തിക്കിൻ്റെ വിവാനിശ്ചയമായിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയതായിരുന്നു കൊപ്പാളിൽ ഹോട്ടൽ വ്യാപാരിയായ പരശുരാമും കുടുംബവും.

വെള്ളിയാഴ്ച പുലർച്ചെ രണ്ടിനും മൂന്നിനും ഇടക്കായിരിക്കാം കൊലപാതകം നടന്നതെന്ന് ഗദഗ് എസ്.പി.ബി.എസ്. നെമഗൗഡ പറഞ്ഞു. ആഭരണങ്ങളും പണവും മോഷണം പോയില്ലെന്നും കൊലപാതകത്തിൻ്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയതായും അക്രമികളെ ഉടൻ പിടികൂടുമെന്നും നെമഗൗഡ പറഞ്ഞു. ഗദഗ് ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്. കെ. പാട്ടീൽ വീടു സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

The post പ്രതിശ്രുത വരനടക്കം ഒരു കുടുംബത്തിലെ 4 പേരെ അജ്ഞാതർ കൊലപ്പെടുത്തി appeared first on News Bengaluru.




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


error: Content is protected !!